ലണ്ടൻ: 79പേരുടെ മരണത്തിനിടയാക്കിയ ഗ്രെൻഫെൽ ടവർ അഗ്നിബാധയുടെ തുടക്കം ഹോട്ട്പോയിന്റ് ഫ്രിഡ്ജിൽ നിന്നാണെന്നു പോലീസ് സ്ഥിരീകരിച്ചു. ഫ്രിഡ്ജിൽനിന്നും തീ കെട്ടിടത്തിന്റെ ചുവരുകൾ ഭംഗിയാക്കുന്നതിന് ഉപയോഗിച്ചിരുന്ന രാസവസ്തുവിലേക്ക് പടരുകയായിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.
ഫ്രിഡ്ജ് കന്പനിക്കെതിരേ ബോധപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കുന്ന കാര്യം പരിഗണനയിലാണെന്നും പോലീസ് അറിയിച്ചു. അപകടത്തിനു കാരണമായ ഹോട്ട്പോയിന്റ് കന്പനിയുടെ ഫ്രിഡ്ജുകൾ മാർക്കറ്റിൽനിന്നു പിൻവലിക്കുന്നകാര്യം പരിഗണനയിലില്ല. എന്നാൽ 2006-2009 കാലയളവിൽ കന്പനി നിർമിച്ച ഫ്രിഡ്ജുകൾ സാങ്കേതിക പരിശോധനയ്ക്കു വിധേയമാക്കാൻ നിർദേശിച്ചിട്ടുണ്ട്. തീ പിടിച്ചത് ഫ്രിഡ്ജിൽ നിന്നായതിനാൽ അപകടത്തിനു പിന്നിൽ അട്ടിമറികളില്ലെന്ന് ഡിക്റ്ററീവ് സൂപ്രണ്ടന്റ് ഫിയോണ മാക്ക്കോർമാക് മാധ്യമങ്ങളോടു പറഞ്ഞു.
24 നിലകളിലായി 120 ഫ്ളാറ്റുകളാണ് ഗ്രെൻഫെൽ ടവറിലുണ്ടായിരുന്നത്. ഇവ പൂർണമായും കത്തിനശിച്ചു. ലണ്ടൻ നഗരം കണ്ട ഏറ്റവും വലിയ അഗ്നിബാധയായിരുന്നു ഇത്.
ഫ്രിഡ്ജ് കന്പനിക്കെതിരേ ബോധപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കുന്ന കാര്യം പരിഗണനയിലാണെന്നും പോലീസ് അറിയിച്ചു. അപകടത്തിനു കാരണമായ ഹോട്ട്പോയിന്റ് കന്പനിയുടെ ഫ്രിഡ്ജുകൾ മാർക്കറ്റിൽനിന്നു പിൻവലിക്കുന്നകാര്യം പരിഗണനയിലില്ല. എന്നാൽ 2006-2009 കാലയളവിൽ കന്പനി നിർമിച്ച ഫ്രിഡ്ജുകൾ സാങ്കേതിക പരിശോധനയ്ക്കു വിധേയമാക്കാൻ നിർദേശിച്ചിട്ടുണ്ട്. തീ പിടിച്ചത് ഫ്രിഡ്ജിൽ നിന്നായതിനാൽ അപകടത്തിനു പിന്നിൽ അട്ടിമറികളില്ലെന്ന് ഡിക്റ്ററീവ് സൂപ്രണ്ടന്റ് ഫിയോണ മാക്ക്കോർമാക് മാധ്യമങ്ങളോടു പറഞ്ഞു.
24 നിലകളിലായി 120 ഫ്ളാറ്റുകളാണ് ഗ്രെൻഫെൽ ടവറിലുണ്ടായിരുന്നത്. ഇവ പൂർണമായും കത്തിനശിച്ചു. ലണ്ടൻ നഗരം കണ്ട ഏറ്റവും വലിയ അഗ്നിബാധയായിരുന്നു ഇത്.