ബെയ്ജിംഗ്: ആണവ നിർവ്യാപന കരാറിൽ (എൻപിടി) ഒപ്പിടാത്ത രാജ്യങ്ങളെ ആണവദാതാക്കളുടെ സംഘത്തിൽ (എൻഎസ്ജി) ഉൾപ്പെടുത്തരുതെന്ന നിലപാടിൽ മാറ്റമില്ലെന്നു ചൈന. എൻഎസ്ജിയിൽ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കു ചൈനയുടെ പ്രഖ്യാപനം വീണ്ടും തടസം സൃഷ്ടിച്ചിരിക്കുകയാണ്.
സ്വിറ്റ്സർലൻഡ് തലസ്ഥാനമായ ബേണിൽ നടക്കുന്ന എൻഎസ്ജി അംഗങ്ങളുടെ യോഗത്തിൽ ഇന്ത്യക്ക് അനുകൂലമായ തീരുമാനം ഉണ്ടാകാനുള്ള സാധ്യതയും ഇതോടെ മങ്ങി. ആണവനിർവ്യാപന കരാറിൽ ഒപ്പിടാത്ത രാജ്യങ്ങളുടെ കാര്യത്തിൽ മുൻനിലപാടിൽ മാറ്റമില്ലെന്ന് ചൈനയുടെ വിദേശകാര്യവക്താവ് ഗെൻ ഷുവാങ് പറഞ്ഞു.
പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന് എൻഎസ്ജിയിൽ വ്യക്തമായ ചട്ടങ്ങൾ ഉണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നു സിയൂളിൽ ചേർന്ന പ്ലീനറിയോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഈ യോഗത്തിലെ ചട്ടങ്ങളും നിർദേശങ്ങളും നിലനിൽക്കുന്നതിനാൽ അതനുസരിച്ചായിരിക്കണം നടപടികളെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ ആണവ ഇടപാടുകൾ നിയന്ത്രിക്കുന്ന, 48 രാജ്യങ്ങളുടെ കൂട്ടായ്മയാണ് എൻഎസ്ജി. ചൈനയുമായി അടുത്ത ബന്ധം തുടരുന്ന പാക്കിസ്ഥാനും എൻഎസ്ജി പ്രവേശനത്തിന് അപേക്ഷിച്ചിട്ടുണ്ട്. ചൈനയുടെ തന്ത്രപരമായ പിന്തുണയും ഇസ്ലാമാബാദിനുണ്ട്. ഇന്ത്യയ്ക്കാകട്ടെ യുഎസിന്റെയും പടിഞ്ഞാറൻ രാജ്യങ്ങളുടെയും പിന്തുണയാണുള്ളത്.
സ്വിറ്റ്സർലൻഡ് തലസ്ഥാനമായ ബേണിൽ നടക്കുന്ന എൻഎസ്ജി അംഗങ്ങളുടെ യോഗത്തിൽ ഇന്ത്യക്ക് അനുകൂലമായ തീരുമാനം ഉണ്ടാകാനുള്ള സാധ്യതയും ഇതോടെ മങ്ങി. ആണവനിർവ്യാപന കരാറിൽ ഒപ്പിടാത്ത രാജ്യങ്ങളുടെ കാര്യത്തിൽ മുൻനിലപാടിൽ മാറ്റമില്ലെന്ന് ചൈനയുടെ വിദേശകാര്യവക്താവ് ഗെൻ ഷുവാങ് പറഞ്ഞു.
പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന് എൻഎസ്ജിയിൽ വ്യക്തമായ ചട്ടങ്ങൾ ഉണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നു സിയൂളിൽ ചേർന്ന പ്ലീനറിയോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഈ യോഗത്തിലെ ചട്ടങ്ങളും നിർദേശങ്ങളും നിലനിൽക്കുന്നതിനാൽ അതനുസരിച്ചായിരിക്കണം നടപടികളെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ ആണവ ഇടപാടുകൾ നിയന്ത്രിക്കുന്ന, 48 രാജ്യങ്ങളുടെ കൂട്ടായ്മയാണ് എൻഎസ്ജി. ചൈനയുമായി അടുത്ത ബന്ധം തുടരുന്ന പാക്കിസ്ഥാനും എൻഎസ്ജി പ്രവേശനത്തിന് അപേക്ഷിച്ചിട്ടുണ്ട്. ചൈനയുടെ തന്ത്രപരമായ പിന്തുണയും ഇസ്ലാമാബാദിനുണ്ട്. ഇന്ത്യയ്ക്കാകട്ടെ യുഎസിന്റെയും പടിഞ്ഞാറൻ രാജ്യങ്ങളുടെയും പിന്തുണയാണുള്ളത്.