ന്യൂഡൽഹി: വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് യുവതി കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ചു. ഡൽഹിയിലെ മംഗോൾപുരി മേഖലയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. തെരുവുകച്ചവടക്കാരനായ രവി എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. ഇയാളെ ഡൽഹിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: യുവതിയും രവിയും നാലു വർഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. അടുത്തിടെ യുവതി വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, വീട്ടുകാർ സമ്മതിക്കില്ലെന്ന കാരണംപറഞ്ഞ് രവിഒഴിഞ്ഞുമാറി. കഴിഞ്ഞ ദിവസം രവിയുടെ വീട്ടിലെത്തിയ യുവതി രവിയുമായി തർക്കത്തിൽ ഏർപ്പെട്ടു. തർക്കത്തിനിടെ യുവതി രവിയെ ബാത്ത്റൂമിലേക്കു തള്ളിയിട്ടു. രവിയെ വിവസ്ത്രനാക്കിയശേഷം ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചു. രവി വിസമ്മതിച്ചപ്പോൾ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് യുവതി രവിയുടെ ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നു.
യുവതിയുടെ സഹോദരനും സഹോദര ഭാര്യയും വീട്ടിലെത്തിയിരുന്നെങ്കിലും ഇവർ യുവതിയെ പ്രോത്സാഹിപ്പിക്കുകയാണുണ്ടായതെന്ന് രവി പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ആക്രമണശേഷം നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയ രവിയെ അയൽവാസികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആക്രമണത്തിനുശേഷം യുവതിയും കുടുംബവും ഒളിവിൽ പോയി. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: യുവതിയും രവിയും നാലു വർഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. അടുത്തിടെ യുവതി വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, വീട്ടുകാർ സമ്മതിക്കില്ലെന്ന കാരണംപറഞ്ഞ് രവിഒഴിഞ്ഞുമാറി. കഴിഞ്ഞ ദിവസം രവിയുടെ വീട്ടിലെത്തിയ യുവതി രവിയുമായി തർക്കത്തിൽ ഏർപ്പെട്ടു. തർക്കത്തിനിടെ യുവതി രവിയെ ബാത്ത്റൂമിലേക്കു തള്ളിയിട്ടു. രവിയെ വിവസ്ത്രനാക്കിയശേഷം ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചു. രവി വിസമ്മതിച്ചപ്പോൾ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് യുവതി രവിയുടെ ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നു.
യുവതിയുടെ സഹോദരനും സഹോദര ഭാര്യയും വീട്ടിലെത്തിയിരുന്നെങ്കിലും ഇവർ യുവതിയെ പ്രോത്സാഹിപ്പിക്കുകയാണുണ്ടായതെന്ന് രവി പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ആക്രമണശേഷം നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയ രവിയെ അയൽവാസികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആക്രമണത്തിനുശേഷം യുവതിയും കുടുംബവും ഒളിവിൽ പോയി. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.