കോൽക്കത്ത: കോടതി അലക്ഷ്യക്കേസിൽ അറസ്റ്റിലായ കോൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് കർണൻ ക്ഷീണിതൻ. ഇന്നലെ രാവിലെ വളരെക്കുറിച്ചു ഭക്ഷണം മാത്രമാണ് അദ്ദേഹം കഴിച്ചത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയാണെന്നു പരാതിപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ വീണ്ടും പരിശോധനയ്ക്കു വിധേയനാക്കി.
ആരോഗ്യനില തൃപ്തികരമാണെന്നു തോന്നുന്നില്ലെന്നാണു ജയിലിലെ മുതിർന്ന ഓഫീസർ മാധ്യമപ്രവർത്തകരോടു പറഞ്ഞത്. ക്ഷീണിതനായ അദ്ദേഹത്തെ വീണ്ടും എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇസിജിയിലുൾപ്പെടെ വ്യതിയാനം കണ്ടതായും ജയിൽ അധികൃതർ അറിയിച്ചു.
ജയിലിൽ ജസ്റ്റീസ് കർണനു പ്രത്യേക പരിഗണനകളൊന്നും നൽകിയില്ല. മറ്റേതൊരു കുറ്റവാളിക്കും നൽകുന്ന സൗകര്യങ്ങൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ. ജയിലിലെ ആശുപത്രിയിലാണു കഴിഞ്ഞ രാത്രി കഴിഞ്ഞത്. ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള ഭക്ഷണം മാത്രമാണു ജസ്റ്റീസ് കർണനു നൽകിയത്. ഏറെ മാനസിക പിരിമുറുക്കം അദ്ദേഹത്തിനുണ്ടായിരുന്നു. വളരെക്കുറിച്ചു ഭക്ഷണം മാത്രമാണു കഴിച്ചത്.ആരോഗ്യസ്ഥിതി സംബന്ധിച്ച് ജസ്റ്റീസ് കർണൻ പരാതിയൊന്നും നൽകിയിരുന്നില്ല. ഡോക്ടർമാരുടെ നിർദേശാനുസരണം തുടർനടപടികൾ സ്വീകരിക്കുമെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.
നെഞ്ചുവേദനയുണ്ടെന്ന പരാതിയെത്തുടർന്നു ബുധനാഴ്ച രാത്രി ജസ്റ്റീസ് കർണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ അസാധാരണമായതൊന്നും കണ്ടെത്തിയിട്ടില്ല. ചൊവ്വാഴ്ച രാത്രിയാണ് ജസ്റ്റീസ് കർണനെ കോയന്പത്തൂരിൽനിന്നു പശ്ചിമബംഗാൾ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ അദ്ദേഹത്തെ കോൽക്കത്തയിലേക്കു കൊണ്ടുപോയി.
ആരോഗ്യനില തൃപ്തികരമാണെന്നു തോന്നുന്നില്ലെന്നാണു ജയിലിലെ മുതിർന്ന ഓഫീസർ മാധ്യമപ്രവർത്തകരോടു പറഞ്ഞത്. ക്ഷീണിതനായ അദ്ദേഹത്തെ വീണ്ടും എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇസിജിയിലുൾപ്പെടെ വ്യതിയാനം കണ്ടതായും ജയിൽ അധികൃതർ അറിയിച്ചു.
ജയിലിൽ ജസ്റ്റീസ് കർണനു പ്രത്യേക പരിഗണനകളൊന്നും നൽകിയില്ല. മറ്റേതൊരു കുറ്റവാളിക്കും നൽകുന്ന സൗകര്യങ്ങൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ. ജയിലിലെ ആശുപത്രിയിലാണു കഴിഞ്ഞ രാത്രി കഴിഞ്ഞത്. ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള ഭക്ഷണം മാത്രമാണു ജസ്റ്റീസ് കർണനു നൽകിയത്. ഏറെ മാനസിക പിരിമുറുക്കം അദ്ദേഹത്തിനുണ്ടായിരുന്നു. വളരെക്കുറിച്ചു ഭക്ഷണം മാത്രമാണു കഴിച്ചത്.ആരോഗ്യസ്ഥിതി സംബന്ധിച്ച് ജസ്റ്റീസ് കർണൻ പരാതിയൊന്നും നൽകിയിരുന്നില്ല. ഡോക്ടർമാരുടെ നിർദേശാനുസരണം തുടർനടപടികൾ സ്വീകരിക്കുമെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.
നെഞ്ചുവേദനയുണ്ടെന്ന പരാതിയെത്തുടർന്നു ബുധനാഴ്ച രാത്രി ജസ്റ്റീസ് കർണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ അസാധാരണമായതൊന്നും കണ്ടെത്തിയിട്ടില്ല. ചൊവ്വാഴ്ച രാത്രിയാണ് ജസ്റ്റീസ് കർണനെ കോയന്പത്തൂരിൽനിന്നു പശ്ചിമബംഗാൾ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ അദ്ദേഹത്തെ കോൽക്കത്തയിലേക്കു കൊണ്ടുപോയി.