ന്യൂഡൽഹി: സൗജന്യ നിരക്കിലും സബ്സിഡിയോടെയുമുള്ള ഭക്ഷ്യധാന്യം വാങ്ങുന്ന കുടുംബത്തിനു മുന്നിൽ രാജസ്ഥാൻ സർക്കാരിന്റെ മുദ്രകുത്തൽ. താൻ ദരിദ്രനാണ്, അതിനാൽ റേഷൻ വാങ്ങുന്നവനുമാണ് എന്നാണ് വീടിനു മുൻവശത്ത് ബോർഡിൽ സർക്കാർ എഴുതിവച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള വലിയ ബോർഡിൽ ചുവന്ന മഷിയിൽ വലിയ അക്ഷരങ്ങളിലായാണ് റേഷൻ വാങ്ങുന്നയാളുടെ വിവരങ്ങൾ എഴുതി ജനങ്ങളുടെ ദാരിദ്ര്യം വിളിച്ചറിയിക്കുന്നത്.
ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം സബ്സിഡിയോടെ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നവരുടെ വീടുകളിലാണ് മുദ്രകുത്തൽ. രാജസ്ഥാനിൽ ദൗസയിലുള്ള ഒന്നര ലക്ഷം കുടുംബങ്ങളുടെ വീടുകൾക്കു മുന്നിൽ ഈ വലിയ ബോർഡ് വച്ചു. പദ്ധതി പ്രകാരമുള്ള ധാന്യങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാനും അനർഹർ വാങ്ങുന്നതു തടയാനാണ് നടപടിയെന്നാണ് വിശദീകരണം. അതേസമയം, വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരേ കോണ്ഗ്രസ് അടക്കമുള്ള പാർട്ടികൾ രംഗത്തെത്തി.
ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം സബ്സിഡിയോടെ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നവരുടെ വീടുകളിലാണ് മുദ്രകുത്തൽ. രാജസ്ഥാനിൽ ദൗസയിലുള്ള ഒന്നര ലക്ഷം കുടുംബങ്ങളുടെ വീടുകൾക്കു മുന്നിൽ ഈ വലിയ ബോർഡ് വച്ചു. പദ്ധതി പ്രകാരമുള്ള ധാന്യങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാനും അനർഹർ വാങ്ങുന്നതു തടയാനാണ് നടപടിയെന്നാണ് വിശദീകരണം. അതേസമയം, വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരേ കോണ്ഗ്രസ് അടക്കമുള്ള പാർട്ടികൾ രംഗത്തെത്തി.