ഡാർജിലിംഗ് (പശ്ചിമ ബംഗാൾ): പ്രത്യേക ഗൂർഖാലാൻഡ് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ഗൂർഖ ജനമുക്തി മോർച്ച (ജിജെഎം) തലവൻ ബിമൽ ഗുരങിനും ഭാര്യ അഷയ്ക്കും എതിരേ കൊലപാതക കേസ്.
പ്രക്ഷോഭത്തിനിടെ അക്രമം അരങ്ങേറിയതിനും ഏറ്റുമുട്ടലിനിടെ ഒരാൾ കൊല്ലപ്പെട്ടതിനുമാണ് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, പോലീസ് വ്യാജക്കേസ് ഉണ്ടാക്കുകയാണെന്നായിരുന്നു ജിജെഎമ്മിലെ മുതിർന്ന നേതാവ് ആരോപിച്ചു.
മൂന്ന് ജിജെഎം പ്രവർത്തകർ കൊല്ലപ്പെട്ടു. അതിന്റെ ഉത്തരവാദിത്വം പോലീസിനും സംസ്ഥാന ഭരണത്തിനും ആണ്. മനുഷ്യാവകാശ ലംഘനം നടന്ന സാഹചര്യത്തിലും ജിജെഎം തലവനെതിരേയാണു കേസ് എടുത്തിരിക്കുന്നതെന്നതാണു വിരോധാഭാസം എന്നും മുതിർന്ന നേതാവ് പറഞ്ഞു. മൂന്നു പേർ കൊല്ലപ്പെട്ടതായാണ് ജിജെഎം അവകാശപ്പെടുന്നത്. എന്നാൽ, ഒരാളുടെ മരണം മാത്രമാണു പോലീസ് സ്ഥിരീകരിക്കുന്നത്.
പ്രക്ഷോഭത്തിനിടെ അക്രമം അരങ്ങേറിയതിനും ഏറ്റുമുട്ടലിനിടെ ഒരാൾ കൊല്ലപ്പെട്ടതിനുമാണ് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, പോലീസ് വ്യാജക്കേസ് ഉണ്ടാക്കുകയാണെന്നായിരുന്നു ജിജെഎമ്മിലെ മുതിർന്ന നേതാവ് ആരോപിച്ചു.
മൂന്ന് ജിജെഎം പ്രവർത്തകർ കൊല്ലപ്പെട്ടു. അതിന്റെ ഉത്തരവാദിത്വം പോലീസിനും സംസ്ഥാന ഭരണത്തിനും ആണ്. മനുഷ്യാവകാശ ലംഘനം നടന്ന സാഹചര്യത്തിലും ജിജെഎം തലവനെതിരേയാണു കേസ് എടുത്തിരിക്കുന്നതെന്നതാണു വിരോധാഭാസം എന്നും മുതിർന്ന നേതാവ് പറഞ്ഞു. മൂന്നു പേർ കൊല്ലപ്പെട്ടതായാണ് ജിജെഎം അവകാശപ്പെടുന്നത്. എന്നാൽ, ഒരാളുടെ മരണം മാത്രമാണു പോലീസ് സ്ഥിരീകരിക്കുന്നത്.