ബംഗളൂരു: നിയമസഭാ അംഗങ്ങൾക്കെതിരേ അപകീർത്തിപരമായ വാർത്ത പ്രസിദ്ധീകരിച്ച കന്നഡ ടാബ്ലോയിഡ് പത്രങ്ങളുടെ എഡിറ്റർമാർക്ക് കർണാടക നിയമസഭ ഒരുവർഷം ജയിൽ ശിക്ഷ വിധിച്ചു. ‘ഹായ് ബംഗളൂരു’ എഡിറ്റർ രവി ബോലഗെരെയ്ക്കും ‘യെലഹങ്ക വോയ്സ്’ എഡിറ്റർ അനിൽ രാജുവിനുമാണ് ശബ്ദവോട്ടോടെ നിയമസഭ ശിക്ഷ വിധിച്ചത്. 10,000 രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കാത്തപക്ഷം ആറുമാസത്തെ അധിക ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും. സ്പീക്കർ കോലിവാദ് ആണ് ഇക്കാര്യം സഭയിൽ അറിയിച്ചത്.
തീരുമാനം നടപ്പാക്കാൻ പോലീസിനെ അറിയിക്കുമെന്ന് നിയമസഭാ സെക്രട്ടറി എസ്. മൂർത്തി അറിയിച്ചു. കോലിവാദ് അടക്കമുള്ളവർക്കെതിരേ 2014ൽ ആണ് അപകീർത്തിപരമായ വാർത്ത പ്രസിദ്ധീകരിച്ചത്. മുൻ സ്പീക്കർ കഗോഡു തിമ്മപ്പ, അന്ന് എംഎംഎൽ ആയിരുന്ന കോലിവാദ് ഉന്നയിച്ച പരാതി നിയമസഭയുടെ പ്രത്യേക കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.
തീരുമാനം നടപ്പാക്കാൻ പോലീസിനെ അറിയിക്കുമെന്ന് നിയമസഭാ സെക്രട്ടറി എസ്. മൂർത്തി അറിയിച്ചു. കോലിവാദ് അടക്കമുള്ളവർക്കെതിരേ 2014ൽ ആണ് അപകീർത്തിപരമായ വാർത്ത പ്രസിദ്ധീകരിച്ചത്. മുൻ സ്പീക്കർ കഗോഡു തിമ്മപ്പ, അന്ന് എംഎംഎൽ ആയിരുന്ന കോലിവാദ് ഉന്നയിച്ച പരാതി നിയമസഭയുടെ പ്രത്യേക കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.