ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്) പെൻഷൻ പദ്ധതിയിൽ ശന്പളത്തിന് ആനുപാതികമായി വിഹിതം അടയ്ക്കാം. സുപ്രീംകോടതി നിർദേശം അനുസരിച്ച് ഇപിഎഫ് പെൻഷൻ പദ്ധതിയെക്കുറിച്ച് ഇപിഎ്ഒ ഇറക്കിയ ഉത്തരവിൽ അവ്യക്തതയുണ്ടെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന മേഖല കമ്മീഷണർ ഇപിഎഫ് കമ്മീഷണർക്കു കത്തയച്ചിരുന്നു. ഇതിനു നൽകിയ മറുപടിയിലാണ് 2014നു മുമ്പു വിരമിച്ചവർക്ക് പെൻഷൻ പദ്ധതിയിൽ ശന്പളത്തിന് ആനുപാതികമായി വിഹിതം അടയ്ക്കാൻ അനുമതിയുണ്ടെ ന്നു വ്യക്തമാക്കിയിരിക്കുന്നത്.
പിഎഫ് പദ്ധതിയിൽ വലിയ തുക നിക്ഷേപിച്ചാലും കുറഞ്ഞ തുക മാത്രം പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന നിലവിലെ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. പുതിയ പരിഷ്കരണങ്ങൾ വഴി ഏറ്റവും കുറഞ്ഞ പെൻഷൻ തുക 5,000 രൂപയിലധികമായി ഉയരുമെന്നാണു വിവരം. മൂന്നരക്കോടി തൊഴിലാളികളാണ് പിഎഫ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്.
2014നുശേഷം വിരമിച്ചവർ പിഎഫ് വിഹിതത്തിനു നിശ്ചയിച്ചിട്ടുള്ള 15,000 രൂപ ശന്പള പരിധിക്കു മുകളിലുള്ള വിഹിതം അടയ്ക്കുന്നതിനു കേന്ദ്രസർക്കാർ നൽകിയിരുന്ന 1.16 ശതമാനം സബ്സിഡി ആനുകൂല്യം ലഭിക്കില്ലെന്നും ഈ തുക അംഗത്തിന്റെ തുകയിൽ നിന്നു നിക്ഷേപിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഇതിനുള്ള അപേക്ഷ നൽകാൻ 2015 വരെ അവസരവും നൽകിയിരുന്നു. ഇത്തരത്തിൽ അപേക്ഷ നൽകിയവരിൽനിന്നു ശന്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ ഫണ്ടിലേക്കു വിഹിതം സ്വീകരിക്കുന്നതിനു നിലവിൽ തടസമില്ല. അപേക്ഷ നൽകാനുള്ള അവസരം വിനിയോഗിക്കാതിരുന്നവരിൽനിന്നു വിഹിതം സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇപിഎഫ്ഒ കേന്ദ്ര തൊഴിൽ മന്ത്രാലയത്തോട് അഭ്യർഥിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ വ്യക്തിപരമായി ഓരോരുത്തരിൽനിന്നും അപേക്ഷ സ്വീകരിക്കുന്നതിനു പകരം അടയ്ക്കാൻ താൽപര്യമില്ലാത്തവർ മാത്രം അറിയിച്ചാൽ മതിയാകുമെന്ന തരത്തിൽ ഉത്തരവു പുറപ്പെടുവിക്കാനാണ് ആലോചന. 15,000 രൂപ ശന്പള പരിധിക്ക് ഉപരിയായ വിഹിതം അടയ്ക്കാൻ താൽപര്യമില്ലാത്തവരെ ഒഴിവാക്കി മറ്റുള്ളവർക്ക് അടയ്ക്കാൻ അവസരം നൽകാനാണു നീക്കം. 2014നുശേഷം വിരമിച്ച തൊഴിലാളികളുടെ അവസാനത്തെ അഞ്ചുവർഷത്തെ ശന്പളത്തിന്റെ ശരാശരി തുകയെ സർവീസ് വർഷങ്ങളുടെ എണ്ണം കൊണ്ടു ഗുണിച്ചാൽ ലഭിക്കുന്ന തുകയെ 70 കൊണ്ടു ഹരിച്ചാൽ കിട്ടുന്നതായിരിക്കും പുതിയ പെൻഷൻ തുക.
1995ലാണ് പെൻഷൻ പദ്ധതി ഇപിഎഫിൽ നടപ്പാക്കുന്നത് എന്നതിനാൽ പദ്ധതി നിലവിൽവന്ന 1995ന് ശേഷമുള്ള സേവന കാലാവധി മാത്രമേ പെൻഷൻ കണക്കാക്കുന്നതിന് എടുക്കൂ. 2014ന് മുന്പ് വിരമിച്ചവർക്ക് വിരമിക്കുന്നതിന് മുന്പുള്ള ഒരുവർഷത്തെ ശന്പള ശരാശരിയെ സേവന വർഷങ്ങളുടെ എണ്ണം കൊണ്ടു ഗുണിച്ച് 70 കൊണ്ടു ഹരിച്ചാൽ കിട്ടുന്ന തുകയാണ് പെൻഷൻ.
ഉയർന്ന ശന്പളത്തിൽനിന്നുള്ള വിഹിതം അടച്ചിട്ടുണ്ടെ ങ്കിൽ മാത്രമേ അതിന് ആനുപാതികമായി ഉയർന്ന പെൻഷൻ അനുവദിക്കാൻ ഇപിഎഫ്ഒയ്ക്കു കഴിയൂവെന്നു നേരത്തേ തന്നെ ഇപിഎഫ്ഒ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയും ഇതുതന്നെയാണ് ആവശ്യപ്പെട്ടത്. ഇപിഎഫ്ഒയിൽ നിക്ഷേപിക്കാതെ വിവിധ തൊഴിൽ സ്ഥാപനങ്ങളിലെ ട്രസ്റ്റുകളിൽ തുക അടച്ചവർക്ക് ഇപിഎഫ്ഒയിൽനിന്നു പെൻഷൻ അനുവദിക്കാനാവില്ല. ഇത്തരം ട്രസ്റ്റുകളിൽ അടച്ച തുക ഇപിഎഫ്ഒയുടെ പെൻഷൻ അക്കൗണ്ടിലേക്കു മുൻകാല പ്രാബല്യത്തോടെ മാറ്റാനുമാവില്ല. അതേസമയം, പ്രോവിഡന്റ് ഫണ്ടിലേക്ക് അടച്ച വിഹിതം പെൻഷൻ പദ്ധതിയിലേക്കു മാറ്റാൻ തൊഴിലാളിക്ക് അവസരമുണ്ട്.
ക്ഷാമബത്ത ഉൾപ്പെടെയുള്ള മുഴുവൻ ശന്പളത്തിന്റെയും 8.33 ശതമാനം തുക പെൻഷൻ പദ്ധതിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തൊഴിലാളി അക്കാര്യം തൊഴിൽ സ്ഥാപനം മുഖേനയോ നേരിട്ടോ പിഎഫ്ഒയെ അറിയിക്കണം. മാസംതോറും, ഉയർന്ന ശന്പളത്തിന്റെ വിഹിതം അടച്ചവർക്കു വിരമിച്ച വേളയിൽ പിഎഫ് അക്കൗണ്ടിൽനിന്നു ലഭിച്ച തുക പെൻഷൻ പദ്ധതിയിലേക്കു മാറ്റാൻ അവസരമുണ്ടായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
അതിനിടെ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പ്രതിമാസ വിഹിതം ഭവന വായ്പ തിരിച്ചടവിനു വിനിയോഗിക്കാവുന്ന പദ്ധതിക്ക് ഇപിഎഫ്ഒയും ഹൗസിംഗ് ആന്റ് അർബൻ ഡെവലപ്മെന്റ് കോർപറഷനും (ഹഡ്കോ) തമ്മിൽ ധാരണാ പത്രത്തിൽ ഒപ്പുവച്ചു.
പിഎഫ് പദ്ധതിയിൽ വലിയ തുക നിക്ഷേപിച്ചാലും കുറഞ്ഞ തുക മാത്രം പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന നിലവിലെ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. പുതിയ പരിഷ്കരണങ്ങൾ വഴി ഏറ്റവും കുറഞ്ഞ പെൻഷൻ തുക 5,000 രൂപയിലധികമായി ഉയരുമെന്നാണു വിവരം. മൂന്നരക്കോടി തൊഴിലാളികളാണ് പിഎഫ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്.
2014നുശേഷം വിരമിച്ചവർ പിഎഫ് വിഹിതത്തിനു നിശ്ചയിച്ചിട്ടുള്ള 15,000 രൂപ ശന്പള പരിധിക്കു മുകളിലുള്ള വിഹിതം അടയ്ക്കുന്നതിനു കേന്ദ്രസർക്കാർ നൽകിയിരുന്ന 1.16 ശതമാനം സബ്സിഡി ആനുകൂല്യം ലഭിക്കില്ലെന്നും ഈ തുക അംഗത്തിന്റെ തുകയിൽ നിന്നു നിക്ഷേപിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഇതിനുള്ള അപേക്ഷ നൽകാൻ 2015 വരെ അവസരവും നൽകിയിരുന്നു. ഇത്തരത്തിൽ അപേക്ഷ നൽകിയവരിൽനിന്നു ശന്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ ഫണ്ടിലേക്കു വിഹിതം സ്വീകരിക്കുന്നതിനു നിലവിൽ തടസമില്ല. അപേക്ഷ നൽകാനുള്ള അവസരം വിനിയോഗിക്കാതിരുന്നവരിൽനിന്നു വിഹിതം സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇപിഎഫ്ഒ കേന്ദ്ര തൊഴിൽ മന്ത്രാലയത്തോട് അഭ്യർഥിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ വ്യക്തിപരമായി ഓരോരുത്തരിൽനിന്നും അപേക്ഷ സ്വീകരിക്കുന്നതിനു പകരം അടയ്ക്കാൻ താൽപര്യമില്ലാത്തവർ മാത്രം അറിയിച്ചാൽ മതിയാകുമെന്ന തരത്തിൽ ഉത്തരവു പുറപ്പെടുവിക്കാനാണ് ആലോചന. 15,000 രൂപ ശന്പള പരിധിക്ക് ഉപരിയായ വിഹിതം അടയ്ക്കാൻ താൽപര്യമില്ലാത്തവരെ ഒഴിവാക്കി മറ്റുള്ളവർക്ക് അടയ്ക്കാൻ അവസരം നൽകാനാണു നീക്കം. 2014നുശേഷം വിരമിച്ച തൊഴിലാളികളുടെ അവസാനത്തെ അഞ്ചുവർഷത്തെ ശന്പളത്തിന്റെ ശരാശരി തുകയെ സർവീസ് വർഷങ്ങളുടെ എണ്ണം കൊണ്ടു ഗുണിച്ചാൽ ലഭിക്കുന്ന തുകയെ 70 കൊണ്ടു ഹരിച്ചാൽ കിട്ടുന്നതായിരിക്കും പുതിയ പെൻഷൻ തുക.
1995ലാണ് പെൻഷൻ പദ്ധതി ഇപിഎഫിൽ നടപ്പാക്കുന്നത് എന്നതിനാൽ പദ്ധതി നിലവിൽവന്ന 1995ന് ശേഷമുള്ള സേവന കാലാവധി മാത്രമേ പെൻഷൻ കണക്കാക്കുന്നതിന് എടുക്കൂ. 2014ന് മുന്പ് വിരമിച്ചവർക്ക് വിരമിക്കുന്നതിന് മുന്പുള്ള ഒരുവർഷത്തെ ശന്പള ശരാശരിയെ സേവന വർഷങ്ങളുടെ എണ്ണം കൊണ്ടു ഗുണിച്ച് 70 കൊണ്ടു ഹരിച്ചാൽ കിട്ടുന്ന തുകയാണ് പെൻഷൻ.
ഉയർന്ന ശന്പളത്തിൽനിന്നുള്ള വിഹിതം അടച്ചിട്ടുണ്ടെ ങ്കിൽ മാത്രമേ അതിന് ആനുപാതികമായി ഉയർന്ന പെൻഷൻ അനുവദിക്കാൻ ഇപിഎഫ്ഒയ്ക്കു കഴിയൂവെന്നു നേരത്തേ തന്നെ ഇപിഎഫ്ഒ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയും ഇതുതന്നെയാണ് ആവശ്യപ്പെട്ടത്. ഇപിഎഫ്ഒയിൽ നിക്ഷേപിക്കാതെ വിവിധ തൊഴിൽ സ്ഥാപനങ്ങളിലെ ട്രസ്റ്റുകളിൽ തുക അടച്ചവർക്ക് ഇപിഎഫ്ഒയിൽനിന്നു പെൻഷൻ അനുവദിക്കാനാവില്ല. ഇത്തരം ട്രസ്റ്റുകളിൽ അടച്ച തുക ഇപിഎഫ്ഒയുടെ പെൻഷൻ അക്കൗണ്ടിലേക്കു മുൻകാല പ്രാബല്യത്തോടെ മാറ്റാനുമാവില്ല. അതേസമയം, പ്രോവിഡന്റ് ഫണ്ടിലേക്ക് അടച്ച വിഹിതം പെൻഷൻ പദ്ധതിയിലേക്കു മാറ്റാൻ തൊഴിലാളിക്ക് അവസരമുണ്ട്.
ക്ഷാമബത്ത ഉൾപ്പെടെയുള്ള മുഴുവൻ ശന്പളത്തിന്റെയും 8.33 ശതമാനം തുക പെൻഷൻ പദ്ധതിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തൊഴിലാളി അക്കാര്യം തൊഴിൽ സ്ഥാപനം മുഖേനയോ നേരിട്ടോ പിഎഫ്ഒയെ അറിയിക്കണം. മാസംതോറും, ഉയർന്ന ശന്പളത്തിന്റെ വിഹിതം അടച്ചവർക്കു വിരമിച്ച വേളയിൽ പിഎഫ് അക്കൗണ്ടിൽനിന്നു ലഭിച്ച തുക പെൻഷൻ പദ്ധതിയിലേക്കു മാറ്റാൻ അവസരമുണ്ടായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
അതിനിടെ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പ്രതിമാസ വിഹിതം ഭവന വായ്പ തിരിച്ചടവിനു വിനിയോഗിക്കാവുന്ന പദ്ധതിക്ക് ഇപിഎഫ്ഒയും ഹൗസിംഗ് ആന്റ് അർബൻ ഡെവലപ്മെന്റ് കോർപറഷനും (ഹഡ്കോ) തമ്മിൽ ധാരണാ പത്രത്തിൽ ഒപ്പുവച്ചു.