ലഷ്കർഗാ: അഫ്ഗാനിസ്ഥാനിലെ ഹെൽമന്ദ് പ്രവിശ്യാ തലസ്ഥാനമായ ലഷ്കർഗായിലെ ന്യൂ കാബൂൾ ബാങ്കിൽ താലിബാൻ ഭീകരൻ നടത്തിയ കാർബോംബ് സ്ഫോടനത്തിൽ 34 പേർ മരിച്ചു. 58 പേർക്കു പരിക്കേറ്റു. പണമെടുക്കാനായി ക്യൂ നിന്ന സർക്കാർ ജീവനക്കാരും സിവിലിയന്മാരുമാണു മരിച്ചത്.
സ്ഫോടനത്തെത്തുടർന്നു താലിബാൻ തോക്കുധാരികൾ വെടിവയ്പും നടത്തി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നു പ്രവിശ്യാ ഗവർണർ ഹയത്തുള്ള ഹയാത് പറഞ്ഞു. ബാങ്ക് പരിസരത്തുണ്ടായിരുന്ന വാഹനങ്ങൾ കത്തിച്ചാന്പലായി.ന്യൂ കാബൂൾ ബാങ്കിനു നേർക്ക് 2014നുശേഷം ഉണ്ടാവുന്ന മൂന്നാമത്തെ ആക്രമണമാണിത്. ശന്പളം എടുക്കാൻ ബാങ്കിലെത്തുന്ന സൈനികരെയും പോലീസിനെയും ലക്ഷ്യമിട്ടായിരുന്നു മിക്ക ആക്രമണങ്ങളും. എന്നാൽ നിരവധി സിവിലിയന്മാർക്കും ജീവഹാനി നേരിട്ടതായി സർക്കാർ അറിയിച്ചു,
ഹെൽമന്ദിലെ 14 ജില്ലകളിൽ പത്തെണ്ണത്തിന്റെയും നിയന്ത്രണം താലിബാനാണ്. ഐഎസും മേഖലയിൽ സജീവമാണ്.കഴിഞ്ഞവർഷം ലഷ്കർഗായിൽ നടന്ന കനത്ത പോരാട്ടത്തെത്തുടർന്നു നിരവധി നഗരവാസികൾ പലായനം ചെയ്തിരുന്നു.
അഫ്ഗാൻ സൈന്യത്തിനും പോലീസിനും നേർക്ക് അടുത്തകാലത്ത് താലിബാൻ ആക്രമണം ശക്തമാക്കിയിരുന്നു. താലിബാൻ ഭീഷണി നേരിടുന്നതിനു കൂടുതൽ സൈനികരെ അയയ്ക്കാൻ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനികരുടെ എണ്ണം 8400 ആണ്. ഇതിനു പുറമേ 5000 നാറ്റോ സൈനികരുമുണ്ട്. ആറു വർഷം മുന്പ് ഒരു ലക്ഷം യുഎസ് സൈനികരുണ്ടായിരുന്ന സ്ഥാനത്താണിത്. താലിബാൻ ഭരണത്തെ തൂത്തെറിഞ്ഞ് 16 വർഷം കഴിഞ്ഞിട്ടും അഫ്ഗാൻ യുദ്ധം വിജയിപ്പിക്കാൻ അമേരിക്കയ്ക്കായില്ലെന്ന് ഈയിടെ പെന്റഗൺ മേധാവി ജിം മാറ്റിസ് തുറന്നു സമ്മതിക്കുകയുണ്ടായി. പുതിയ അഫ്ഗാൻ യുദ്ധതന്ത്രത്തിന് ഉടൻ രൂപം നൽകുമെന്ന് മാറ്റിസ് വ്യക്തമാക്കി.
സ്ഫോടനത്തെത്തുടർന്നു താലിബാൻ തോക്കുധാരികൾ വെടിവയ്പും നടത്തി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നു പ്രവിശ്യാ ഗവർണർ ഹയത്തുള്ള ഹയാത് പറഞ്ഞു. ബാങ്ക് പരിസരത്തുണ്ടായിരുന്ന വാഹനങ്ങൾ കത്തിച്ചാന്പലായി.ന്യൂ കാബൂൾ ബാങ്കിനു നേർക്ക് 2014നുശേഷം ഉണ്ടാവുന്ന മൂന്നാമത്തെ ആക്രമണമാണിത്. ശന്പളം എടുക്കാൻ ബാങ്കിലെത്തുന്ന സൈനികരെയും പോലീസിനെയും ലക്ഷ്യമിട്ടായിരുന്നു മിക്ക ആക്രമണങ്ങളും. എന്നാൽ നിരവധി സിവിലിയന്മാർക്കും ജീവഹാനി നേരിട്ടതായി സർക്കാർ അറിയിച്ചു,
ഹെൽമന്ദിലെ 14 ജില്ലകളിൽ പത്തെണ്ണത്തിന്റെയും നിയന്ത്രണം താലിബാനാണ്. ഐഎസും മേഖലയിൽ സജീവമാണ്.കഴിഞ്ഞവർഷം ലഷ്കർഗായിൽ നടന്ന കനത്ത പോരാട്ടത്തെത്തുടർന്നു നിരവധി നഗരവാസികൾ പലായനം ചെയ്തിരുന്നു.
അഫ്ഗാൻ സൈന്യത്തിനും പോലീസിനും നേർക്ക് അടുത്തകാലത്ത് താലിബാൻ ആക്രമണം ശക്തമാക്കിയിരുന്നു. താലിബാൻ ഭീഷണി നേരിടുന്നതിനു കൂടുതൽ സൈനികരെ അയയ്ക്കാൻ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനികരുടെ എണ്ണം 8400 ആണ്. ഇതിനു പുറമേ 5000 നാറ്റോ സൈനികരുമുണ്ട്. ആറു വർഷം മുന്പ് ഒരു ലക്ഷം യുഎസ് സൈനികരുണ്ടായിരുന്ന സ്ഥാനത്താണിത്. താലിബാൻ ഭരണത്തെ തൂത്തെറിഞ്ഞ് 16 വർഷം കഴിഞ്ഞിട്ടും അഫ്ഗാൻ യുദ്ധം വിജയിപ്പിക്കാൻ അമേരിക്കയ്ക്കായില്ലെന്ന് ഈയിടെ പെന്റഗൺ മേധാവി ജിം മാറ്റിസ് തുറന്നു സമ്മതിക്കുകയുണ്ടായി. പുതിയ അഫ്ഗാൻ യുദ്ധതന്ത്രത്തിന് ഉടൻ രൂപം നൽകുമെന്ന് മാറ്റിസ് വ്യക്തമാക്കി.