പാരീസ്: സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദിനെ പുറത്താക്കുന്നതിനു താൻ മുൻഗണന നൽകുന്നില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. മാക്രോണിന്റെ മുൻഗാമികൾ പുലർത്തിയ നയത്തിനു കടകവിരുദ്ധമാണിത്.റഷ്യയുമായി ചേർന്നു സിറിയൻ പ്രശ്നത്തിനു പരിഹാരം കാണാനാണു താൻ ആഗ്രഹിക്കുന്നതെന്നു വിവിധ യൂറോപ്യൻ മാധ്യമങ്ങൾക്ക് അനുവദിച്ച അഭിമുഖത്തിൽ മാക്രോൺ പറഞ്ഞു.
ബഷാർ നമ്മുടെ ശത്രുവല്ല, സിറിയൻ ജനതയുടെ ശത്രുവാണ്. സിറിയൻ പ്രശ്നത്തിനു സൈനിക പരിഹാരം കാണാമെന്ന വിദേശശക്തികളുടെ ധാരണ തെറ്റായിപ്പോയെന്നും മാക്രോൺ പറഞ്ഞു. വിദേശികൾ അസാദ് എന്ന വ്യക്തിയിലാണു ശ്രദ്ധ കേന്ദ്രീകരിച്ചത്. അസാദിനെ മാറ്റുന്നതിനേക്കാൾ ഭീകരരെ തുരത്തുന്നതിനാണു മുൻഗണന നൽകേണ്ടത്. ഇതിനു റഷ്യയുടെ സഹകരണം ആവശ്യമാണ്.
അസാദിനെ മാറ്റിയാൽ നിയമാനുസൃത പിൻഗാമി ആരായിരിക്കണമെന്ന കാര്യത്തിൽ ആർക്കും ധാരണയില്ല. സിറിയയിൽ അരാജകത്വം അനുവദിക്കാനാവില്ല. അസാദ് ഭരണകൂടം രാസായുധ പ്രയോഗം നടത്തിയാൽ ഫ്രാൻസ് സിറിയയെ ആക്രമിക്കുമെന്നും മാക്രോൺ വ്യക്തമാക്കി. മാക്രോണിന്റെ നിലപാട് തന്നെ അദ്ഭുതപ്പെടുത്തിയെന്നുസിറിയൻ പ്രതിപക്ഷ നേതാവ് ഖാലിദ് ഖോജ ട്വീറ്റു ചെയ്തു.
ബഷാർ നമ്മുടെ ശത്രുവല്ല, സിറിയൻ ജനതയുടെ ശത്രുവാണ്. സിറിയൻ പ്രശ്നത്തിനു സൈനിക പരിഹാരം കാണാമെന്ന വിദേശശക്തികളുടെ ധാരണ തെറ്റായിപ്പോയെന്നും മാക്രോൺ പറഞ്ഞു. വിദേശികൾ അസാദ് എന്ന വ്യക്തിയിലാണു ശ്രദ്ധ കേന്ദ്രീകരിച്ചത്. അസാദിനെ മാറ്റുന്നതിനേക്കാൾ ഭീകരരെ തുരത്തുന്നതിനാണു മുൻഗണന നൽകേണ്ടത്. ഇതിനു റഷ്യയുടെ സഹകരണം ആവശ്യമാണ്.
അസാദിനെ മാറ്റിയാൽ നിയമാനുസൃത പിൻഗാമി ആരായിരിക്കണമെന്ന കാര്യത്തിൽ ആർക്കും ധാരണയില്ല. സിറിയയിൽ അരാജകത്വം അനുവദിക്കാനാവില്ല. അസാദ് ഭരണകൂടം രാസായുധ പ്രയോഗം നടത്തിയാൽ ഫ്രാൻസ് സിറിയയെ ആക്രമിക്കുമെന്നും മാക്രോൺ വ്യക്തമാക്കി. മാക്രോണിന്റെ നിലപാട് തന്നെ അദ്ഭുതപ്പെടുത്തിയെന്നുസിറിയൻ പ്രതിപക്ഷ നേതാവ് ഖാലിദ് ഖോജ ട്വീറ്റു ചെയ്തു.