സതാംപ്ടണ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനു തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം 33 പന്ത് ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് സ്വന്തമാക്കി. ഇംഗ്ലണ്ടിന് ഒന്‍പത് വിക്കറ്റിന്റെ ഉജ്വല വിജയം. ഓപ്പണര്‍ അലക്സ് ഹെയ്ൽസിന്റേയും ജോനി ബെയര്‍സ്റ്റോയുടെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-0ത്തിന് ഇംഗ്ലണ്ട് മുന്നിലെത്തി.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് എടുത്തത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എബി ഡിവില്യേഴ്സിന്റെയും ബെഹറുദ്ദീന്റേയും അര്‍ധ സെഞ്ചുറി പാഴായി. ഡിവില്യേഴ്സ് 58 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം പുറത്താകാതെ 65 റണ്‍സും ബെഹ്റുദ്ദീന് 52 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 64 റണ്‍സും സ്വന്തമാക്കി. ഇംഗ്ലണ്ടിനുവേണ്ടി മാര്‍ക്ക്വുഡ് രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് അനായാസം വിജയത്തിലേക്ക് ഓടിക്കയറി. 17 പന്തില്‍ 28 റണ്‍സെടുത്ത ജാസണ്‍ റോയ് പുറത്തായെങ്കിലും ഹെയ്ൽസും ബെയര്‍സ്റ്റോയും അനായാസം ഇംഗ്ലണ്ടിനെ വിജയത്തിലെത്തക്കുകയായിരുന്നു. ഹെയ്ൽസ് 38 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സുമടിച്ചു. 35 പന്തില്‍ ആറു ബൗണ്ടറിയും രണ്ടു സിക്സുമടക്കമാണ് ബെയര്‍സ്റ്റോ 60 റണ്‍സ് നേടിയത്.
ട്വന്റി-20: ഇംഗ്ലണ്ടിനു ജയം
12:34 AM Jun 23, 2017 | Deepika.com