ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ അറസ്റ്റിലായ കോൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് സി.എസ്. കർണൻ നൽകിയ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ആറുമാസം തടവിനു ശിക്ഷിച്ചതു റദ്ദാക്കണമെന്നും കർണൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഉത്തരവ് പുറപ്പെടുവിച്ചത് ഏഴംഗ ബെഞ്ചാണെന്നു വ്യക്തമാക്കിയ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച്, ഉത്തരവിനെ മറികടക്കാൻ തങ്ങൾക്കാവില്ലെന്നും വ്യക്തമാക്കി.
ജസ്റ്റീസ് കർണന്റെ ജാമ്യം സുപ്രീം കോടതി നിഷേധിച്ചതോടെ ചെന്നൈയിൽ നിന്നു കോൽക്കത്തയിലെത്തിച്ച അദ്ദേഹത്തെ പ്രസിഡൻസി സെൻട്രൽ ജയിലിലേക്കു മാറ്റി.
പിന്നീട് നെഞ്ചുവേദനയെത്തുടർന്നു ജസ്റ്റീസ് കർണനെ ഇന്നലെ വൈകുന്നേരം എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജസ്റ്റീസ് കർണന്റെ രക്തസമ്മർദം ഉയർന്നതിനെത്തുടർന്ന് പ്രസിഡൻസി ജയിലിലെ ഡോക്ടർമാരാണ് ആശുപത്രിയിലേക്കു മാറ്റാൻ നിർദേശിച്ചത്.
കോടതിയലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെട്ടയാളാണെങ്കിലും ജാമ്യം ലഭിക്കാൻ തന്റെ കക്ഷിക്ക് അവകാശമുണ്ടെന്നു ജസ്റ്റീസ് കർണനു വേണ്ടി ഹാജരായ മാത്യൂസ് ജെ. നെടുന്പാറ ചൂണ്ടിക്കാട്ടി. വേനലവധി പൂർത്തിയാകുന്നതു വരെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാതിരിക്കുന്നതു ന്യായമല്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, ന്യായത്തിന്റെ കാര്യത്തിൽ ജുഡീഷറിയുടെ അച്ചടക്കത്തിനു വിധേയമാണെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എസ്.കെ. കൗൾ എന്നിവരുടെ ബെഞ്ച്, ആവശ്യങ്ങൾ ചീഫ് ജസ്റ്റീസിനു മുന്‍പാകെ ഉന്നയിക്കാമെന്നും വ്യക്തമാക്കി.
ഒന്നര മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന ജസ്റ്റീസ് കർണനെ ചൊവ്വാഴ്ച കോയന്പത്തൂരിൽ നിന്നാണ് പശ്ചിമ ബംഗാൾ പോലീസ് പിടികൂടിയത്. സുപ്രീം കോടതി ആറ് മാസം ശിക്ഷിച്ചതിനെ തുടർന്ന് ഒളിവിൽ പോയ കർണനെ മൊബൈൽ ഫോണ്‍കോളുകൾ പിന്തുടർന്നെത്തിയ ബംഗാൾ പോലീസും തമിഴ്നാട് പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
ജസ്റ്റീസ് കർണന്റെ ജാമ്യം സുപ്രീം കോടതി നിഷേധിച്ചതോടെ ചെന്നൈയിൽ നിന്നു കോൽക്കത്തയിലെത്തിച്ച അദ്ദേഹത്തെ പ്രസിഡൻസി സെൻട്രൽ ജയിലിലേക്കു മാറ്റി.
പിന്നീട് നെഞ്ചുവേദനയെത്തുടർന്നു ജസ്റ്റീസ് കർണനെ ഇന്നലെ വൈകുന്നേരം എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജസ്റ്റീസ് കർണന്റെ രക്തസമ്മർദം ഉയർന്നതിനെത്തുടർന്ന് പ്രസിഡൻസി ജയിലിലെ ഡോക്ടർമാരാണ് ആശുപത്രിയിലേക്കു മാറ്റാൻ നിർദേശിച്ചത്.
കോടതിയലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെട്ടയാളാണെങ്കിലും ജാമ്യം ലഭിക്കാൻ തന്റെ കക്ഷിക്ക് അവകാശമുണ്ടെന്നു ജസ്റ്റീസ് കർണനു വേണ്ടി ഹാജരായ മാത്യൂസ് ജെ. നെടുന്പാറ ചൂണ്ടിക്കാട്ടി. വേനലവധി പൂർത്തിയാകുന്നതു വരെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാതിരിക്കുന്നതു ന്യായമല്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, ന്യായത്തിന്റെ കാര്യത്തിൽ ജുഡീഷറിയുടെ അച്ചടക്കത്തിനു വിധേയമാണെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എസ്.കെ. കൗൾ എന്നിവരുടെ ബെഞ്ച്, ആവശ്യങ്ങൾ ചീഫ് ജസ്റ്റീസിനു മുന്‍പാകെ ഉന്നയിക്കാമെന്നും വ്യക്തമാക്കി.
ഒന്നര മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന ജസ്റ്റീസ് കർണനെ ചൊവ്വാഴ്ച കോയന്പത്തൂരിൽ നിന്നാണ് പശ്ചിമ ബംഗാൾ പോലീസ് പിടികൂടിയത്. സുപ്രീം കോടതി ആറ് മാസം ശിക്ഷിച്ചതിനെ തുടർന്ന് ഒളിവിൽ പോയ കർണനെ മൊബൈൽ ഫോണ്‍കോളുകൾ പിന്തുടർന്നെത്തിയ ബംഗാൾ പോലീസും തമിഴ്നാട് പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.