ചെന്നൈ: വിദേശ നാണയ വിനിമയ ചട്ടലംഘനക്കേസിൽ (ഫെറ) അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികലയ്ക്കെതിരേ കുറ്റങ്ങൾ ചുമത്തി. അനധികൃത സ്വത്ത് സന്പാദനക്കേസിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികല ഇന്നലെ വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു ചെന്നൈയിലെ പ്രത്യേക കോടതി നടപടികളിൽ പങ്കെടുത്തത്.
സാന്പത്തിക കുറ്റങ്ങൾ പരിഗണിക്കുന്ന അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് എ. സക്കീർ ഹുസൈൻ മുന്പാകെയായിരുന്നു നടപടികൾ.ജെജെ ടിവി ചാനലിനുവേണ്ടി ട്രാൻസ്പോണ്ടർ വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട കേസിൽ ഫെറ ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് കേസ്. ഫിലിപ്പീൻസിലും സിംഗപ്പൂരിലുമുള്ള സ്ഥാപനങ്ങ ളിലൂടെ യുഎസിലെ റിംസാറ്റ് എന്ന സ്ഥാപനത്തിനു ചട്ടംലംഘിച്ചു പണം നൽകിയെന്നാണ് ആരോപണം.
ശശികലയും ബന്ധു ഭാസ്കരനുമാണ് കേസിൽ പ്രതിസ്ഥാനത്തുള്ളത്. മജിസ്ട്രേറ്റ് കോടതിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാകാൻ കഴിഞ്ഞ മേയിൽ ശശികലയ്ക്ക് കോടതി അനുമതി നൽകിയിരുന്നു. അനധികൃത സ്വത്ത് സന്പാദനക്കേസിലെ സുപ്രീംകോടതി വിധിയെത്തുടർന്ന് ബംഗളൂരുവിലെ വിചാരണക്കോടതിയിൽ ശശികല കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇത്.
സാന്പത്തിക കുറ്റങ്ങൾ പരിഗണിക്കുന്ന അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് എ. സക്കീർ ഹുസൈൻ മുന്പാകെയായിരുന്നു നടപടികൾ.ജെജെ ടിവി ചാനലിനുവേണ്ടി ട്രാൻസ്പോണ്ടർ വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട കേസിൽ ഫെറ ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് കേസ്. ഫിലിപ്പീൻസിലും സിംഗപ്പൂരിലുമുള്ള സ്ഥാപനങ്ങ ളിലൂടെ യുഎസിലെ റിംസാറ്റ് എന്ന സ്ഥാപനത്തിനു ചട്ടംലംഘിച്ചു പണം നൽകിയെന്നാണ് ആരോപണം.
ശശികലയും ബന്ധു ഭാസ്കരനുമാണ് കേസിൽ പ്രതിസ്ഥാനത്തുള്ളത്. മജിസ്ട്രേറ്റ് കോടതിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാകാൻ കഴിഞ്ഞ മേയിൽ ശശികലയ്ക്ക് കോടതി അനുമതി നൽകിയിരുന്നു. അനധികൃത സ്വത്ത് സന്പാദനക്കേസിലെ സുപ്രീംകോടതി വിധിയെത്തുടർന്ന് ബംഗളൂരുവിലെ വിചാരണക്കോടതിയിൽ ശശികല കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇത്.