മനില: ദക്ഷിണ ഫിലിപ്പീൻസിലെ സ്കൂളിൽ ഭീകരർ ബന്ദികളാക്കിയ 31 പേരെയും മോചിപ്പിച്ചു. ഇവരിൽ 12 കുട്ടികളും ഉൾപ്പെടുന്നു. ബന്ദികളെ ഉപേക്ഷിച്ച് ഭീകരർ പലായനം ചെയ്യുകയായിരുന്നുവെന്ന് ബ്രിഗേഡിയർ ജനറൽ റെസ്റ്റിറ്റ്യൂട്ടോ പാഡില്ല അറിയിച്ചു. സ്കൂൾ പരിസരത്ത് ഭീകരർ സ്ഫോടകവസ്തുക്കൾ കുഴിച്ചിട്ടുണ്ടെന്നു സംശയമുണ്ട്. സൈന്യം സ്കൂൾ വളഞ്ഞിരിക്കുകയാണ്. ബംഗ്സമോറോ ഇസ്ലാമിക് ഫ്രീഡം ഫൈറ്റേഴ്സ് എന്ന ഭീകരസംഘടനക്കാരാണ് സ്കൂൾ പിടിച്ചെടുത്ത് 31 പേരെ ബന്ദികളാക്കിയതെന്നു പാഡില്ല പറഞ്ഞു.