ന്യൂഡൽഹി: കർഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനായി ഏതെങ്കിലും പദ്ധതിയെക്കുറിച്ച് ആലോചനയില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. രാജ്യത്തിന്റെ ധനകമ്മി കുറയ്ക്കുന്നത് അടക്കമുള്ള സാന്പത്തിക ഉന്നമനമാണ് ലക്ഷ്യമാക്കുന്നതെന്നും ജയ്റ്റ്ലി വ്യക്തമാക്കി.
മൂന്നു സംസ്ഥാനങ്ങൾ കാർഷിക വായ്പ എഴുതിത്തള്ളാൻ തീരുമാനിച്ചതു സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനു സംസ്ഥാനങ്ങൾ തയാറാക്കുന്ന പദ്ധതികൾക്കു ധനസഹായം അനുവദിക്കില്ലെന്നും സംസ്ഥാനങ്ങൾതന്നെ അതിനുള്ള പണം കണ്ടെത്തണമെന്നും കഴിഞ്ഞയാഴ്ച ജയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കടാശ്വാസപദ്ധതിയുമായി പഞ്ചാബും രംഗത്തെത്തിയത്.
നേരത്തേ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയും ഉത്തർപ്രദേശും കടാശ്വാസപദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.
മൂന്നു സംസ്ഥാനങ്ങൾ കാർഷിക വായ്പ എഴുതിത്തള്ളാൻ തീരുമാനിച്ചതു സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനു സംസ്ഥാനങ്ങൾ തയാറാക്കുന്ന പദ്ധതികൾക്കു ധനസഹായം അനുവദിക്കില്ലെന്നും സംസ്ഥാനങ്ങൾതന്നെ അതിനുള്ള പണം കണ്ടെത്തണമെന്നും കഴിഞ്ഞയാഴ്ച ജയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കടാശ്വാസപദ്ധതിയുമായി പഞ്ചാബും രംഗത്തെത്തിയത്.
നേരത്തേ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയും ഉത്തർപ്രദേശും കടാശ്വാസപദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.