ന്യൂഡൽഹി: ജൂണ്‍ 30 അർധരാത്രി ചേരുന്ന പ്രത്യേക പാർലമെന്റ് സമ്മേളനം മുതൽ ചരക്കുസേവന നികുതി (ജിഎസ്ടി)നിയമം നടപ്പാകും. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണാബ് മുഖർജി, ഉപരാഷ്ട്രപതി ഡോ. ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്പീക്കർ സുമിത്ര മഹാജൻ എന്നിവർക്കു പുറമേ മുൻ പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിംഗ്, എച്ച്.ഡി. ദേവഗൗഡ എന്നിവർ പങ്കെടുക്കും.
ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംസാരിക്കും. തുടർന്ന് ജിഎസ്ടി വിഷയമാക്കിയുള്ള രണ്ടു ഹ്രസ്വ ചിത്രങ്ങളും പ്രദർശിപ്പിക്കും. പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങളും സംസ്ഥാന മുഖ്യമന്ത്രിമാരും ധനമന്ത്രിമാരും ജിഎസ്ടി കൗണ്‍സിൽ അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കുമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പത്രസമ്മേളനത്തിൽ അറിയിച്ചു.
ജിഎസ്ടി വരുന്നതോടെ ഹ്രസ്വ കാലത്തേക്കു ചില വെല്ലുവിളികൾ ഉണ്ടാകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നു ജയ്റ്റ്ലി പറഞ്ഞു.
വരുമാനം വർധിക്കുകയും കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ചെലവിനുള്ള തുക കൂടുകയും ചെയ്യും.
രാജ്യത്തെ സന്പദ്വ്യവസ്ഥയ്ക്ക് ഇതു ഗുണം ചെയ്യും. പെട്ടെന്നു പരിശോധിക്കുകയാണെങ്കിൽ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാമെന്നും മന്ത്രി വ്യക്തമാക്കി.
ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംസാരിക്കും. തുടർന്ന് ജിഎസ്ടി വിഷയമാക്കിയുള്ള രണ്ടു ഹ്രസ്വ ചിത്രങ്ങളും പ്രദർശിപ്പിക്കും. പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങളും സംസ്ഥാന മുഖ്യമന്ത്രിമാരും ധനമന്ത്രിമാരും ജിഎസ്ടി കൗണ്‍സിൽ അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കുമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പത്രസമ്മേളനത്തിൽ അറിയിച്ചു.
ജിഎസ്ടി വരുന്നതോടെ ഹ്രസ്വ കാലത്തേക്കു ചില വെല്ലുവിളികൾ ഉണ്ടാകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നു ജയ്റ്റ്ലി പറഞ്ഞു.
വരുമാനം വർധിക്കുകയും കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ചെലവിനുള്ള തുക കൂടുകയും ചെയ്യും.
രാജ്യത്തെ സന്പദ്വ്യവസ്ഥയ്ക്ക് ഇതു ഗുണം ചെയ്യും. പെട്ടെന്നു പരിശോധിക്കുകയാണെങ്കിൽ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാമെന്നും മന്ത്രി വ്യക്തമാക്കി.