ന്യൂഡൽഹി: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ സ്പെഷൽ സെക്രട്ടറിയായി ജയ്പൂരിൽ നിന്നുള്ള ആയുർവേദ ചികിത്സകൻ. സാധാരണ മുതിർന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്ന പദവിയിലാണു ജയ്പൂരിൽ നിന്നുള്ള ആയുർവേദ ഡോക്ടർ രാജേഷ് കൊട്ടേചയെ നിയമിച്ചിരിക്കുന്നത്.
ജയ്പൂരിൽ ചക്രപാണി ആയുർവേദ ക്ലിനിക് ആൻഡ് റിസേർച്ച് സെന്ററിന്റെ സ്ഥാപകനാണ്. കരാർ അടിസ്ഥാനത്തിലാണ് മൂന്നു വർഷത്തേക്ക് കൊട്ടേചയുടെ നിയമനത്തിന് കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയത്. വൈദ്യ മേഖലകളിലെ സംഭാവനകൾക്ക് രാജേഷ് കൊട്ടേചയ്ക്ക് 2015ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.
ഗുജറാത്ത് ആയുർവേദ സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു. ആയുർവേദത്തിലെ മന:ശാസ്ത്ര ചികിത്സാ സന്പ്രദായങ്ങളെക്കുറിച്ച് പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജയ്പൂരിൽ ചക്രപാണി ആയുർവേദ ക്ലിനിക് ആൻഡ് റിസേർച്ച് സെന്ററിന്റെ സ്ഥാപകനാണ്. കരാർ അടിസ്ഥാനത്തിലാണ് മൂന്നു വർഷത്തേക്ക് കൊട്ടേചയുടെ നിയമനത്തിന് കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയത്. വൈദ്യ മേഖലകളിലെ സംഭാവനകൾക്ക് രാജേഷ് കൊട്ടേചയ്ക്ക് 2015ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.
ഗുജറാത്ത് ആയുർവേദ സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു. ആയുർവേദത്തിലെ മന:ശാസ്ത്ര ചികിത്സാ സന്പ്രദായങ്ങളെക്കുറിച്ച് പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.