ബെയ്ജിംഗ്: പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവനും മുംബൈ ഭീകരാക്രമണങ്ങളുടെ ആസൂത്രകനുമായ മസൂദ് അസറിനെ ഭീകരവാദിയായി പ്രഖ്യാപിക്കാനുള്ള യുഎൻ നീക്കത്തെ ചൈന വീണ്ടും എതിർക്കും. ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ നിർദേശങ്ങൾ മസൂദിനു യോജിക്കില്ലെന്നാണു ചൈനയുടെ നിലപാട്.
കഴിഞ്ഞവർഷം ഏപ്രിലിൽ ചേർന്ന യോഗത്തിലും ചൈന ഇതാവർത്തിച്ചിരുന്നു. പഠാൻകോട് വ്യോമതാവളത്തിലെ ആക്രമണത്തിനു പിന്നാലെ ജെയ്ഷെ മുഹമ്മദ് എന്ന സംഘടനയെ നിരോധിത സംഘടനയുടെ പട്ടികയിൽപെടുത്താനുള്ള യുഎൻ നീക്കത്തെ കഴിഞ്ഞവർഷം ചേർന്ന അംഗരാജ്യങ്ങളുടെ യോഗത്തിൽ ചൈന വീറ്റോ ചെയ്തിരുന്നു. മസൂദിനെതിരേ വ്യക്തമായ തെളിവുകളാണു വേണ്ടത്. പക്ഷപാതപരമായി നീതിനടപ്പാക്കണമെന്നാണു തങ്ങൾ ആവശ്യപ്പെടുന്നത്. അടുത്തമാസം ചേരുന്ന യുഎൻ പൊതുസഭയിൽ ചൈനയുടെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നു ചൈനീസ് വിദേശകാര്യവക്താവ് ഗെംഗ് ഷു പറഞ്ഞു.
മസൂദിനെ ഭീകരനായി പ്രഖ്യാപിക്കണമെന്നാണ് അമേരിക്കയുടെ നിലപാട്. എന്നാൽ, മസൂദ് വിഷയം സാങ്കേതികത്വത്തിൽ കുരുക്കി ആശയക്കുഴപ്പമുണ്ടാക്കാനാണു ചൈന ശ്രമിക്കുന്നത്. പഠാൻകോട്ടിൽ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ ജെയ്ഷെ മുഹമ്മദ് എന്ന സംഘടനയുടെയും മസൂദിന്റെയും പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ യുഎൻ രക്ഷാസമിതിക്കു മുന്പിൽ ഇന്ത്യ കഴിഞ്ഞവർഷം സമർപ്പിച്ചിരുന്നു. ചൈനയുടെ നിലപാടിനെതിരേ സ്ഥിരംസമിതി അംഗങ്ങൾ നിസംഗതപുലർത്തുന്നതിനെ ഇന്ത്യ അപലപിച്ചു.
കഴിഞ്ഞവർഷം ഏപ്രിലിൽ ചേർന്ന യോഗത്തിലും ചൈന ഇതാവർത്തിച്ചിരുന്നു. പഠാൻകോട് വ്യോമതാവളത്തിലെ ആക്രമണത്തിനു പിന്നാലെ ജെയ്ഷെ മുഹമ്മദ് എന്ന സംഘടനയെ നിരോധിത സംഘടനയുടെ പട്ടികയിൽപെടുത്താനുള്ള യുഎൻ നീക്കത്തെ കഴിഞ്ഞവർഷം ചേർന്ന അംഗരാജ്യങ്ങളുടെ യോഗത്തിൽ ചൈന വീറ്റോ ചെയ്തിരുന്നു. മസൂദിനെതിരേ വ്യക്തമായ തെളിവുകളാണു വേണ്ടത്. പക്ഷപാതപരമായി നീതിനടപ്പാക്കണമെന്നാണു തങ്ങൾ ആവശ്യപ്പെടുന്നത്. അടുത്തമാസം ചേരുന്ന യുഎൻ പൊതുസഭയിൽ ചൈനയുടെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നു ചൈനീസ് വിദേശകാര്യവക്താവ് ഗെംഗ് ഷു പറഞ്ഞു.
മസൂദിനെ ഭീകരനായി പ്രഖ്യാപിക്കണമെന്നാണ് അമേരിക്കയുടെ നിലപാട്. എന്നാൽ, മസൂദ് വിഷയം സാങ്കേതികത്വത്തിൽ കുരുക്കി ആശയക്കുഴപ്പമുണ്ടാക്കാനാണു ചൈന ശ്രമിക്കുന്നത്. പഠാൻകോട്ടിൽ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ ജെയ്ഷെ മുഹമ്മദ് എന്ന സംഘടനയുടെയും മസൂദിന്റെയും പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ യുഎൻ രക്ഷാസമിതിക്കു മുന്പിൽ ഇന്ത്യ കഴിഞ്ഞവർഷം സമർപ്പിച്ചിരുന്നു. ചൈനയുടെ നിലപാടിനെതിരേ സ്ഥിരംസമിതി അംഗങ്ങൾ നിസംഗതപുലർത്തുന്നതിനെ ഇന്ത്യ അപലപിച്ചു.