സിഡ്നി: യൂഫ്രട്ടീസ് നദിക്കു പടിഞ്ഞാറുള്ള മേഖലയിൽ പറക്കുന്ന യുഎസ് സഖ്യസേനയുടെ വിമാനങ്ങൾക്കു നേരേ ആക്രമണം നടത്തുമെന്ന റഷ്യൻ ഭീഷണിയുടെ പശ്ചാത്തലത്തിൽ സിറിയയിലെ ഐഎസ് കേന്ദ്രങ്ങൾക്ക് എതിരേയുള്ള വ്യോമാക്രമണം തത്കാലത്തേക്കു നിർത്തിവയ്ക്കുകയാണെന്ന് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ഞായറാഴ്ച റാഖാ മേഖലയിൽ സിറിയൻ സൈനിക വിമാനം യുഎസ് വെടിവച്ചിട്ടതിനെത്തുടർന്നാണു റഷ്യ താക്കീതു പുറപ്പെടുവിച്ചത്.
സിറിയയിൽ അമേരിക്കൻ സഖ്യസേനയും റഷ്യയും ഐഎസിനെതിരേ വ്യോമാക്രമണം നടത്തുന്നുണ്ട്. സിറിയൻ വിമതരെ അമേരിക്ക പിന്തുണയ്ക്കുന്പോൾ റഷ്യ പിന്തുണയ്ക്കുന്നത് പ്രസിഡന്റ് അസാദിന്റെ സൈന്യത്തെയാണ്. ഇരുകൂട്ടരും നടത്തുന്ന വ്യോമാക്രമണങ്ങളുടെ വിവരങ്ങൾ കൈമാറാമെന്നുള്ള ധാരണ അമേരിക്ക ലംഘിച്ചെന്നു റഷ്യ കുറ്റപ്പെടുത്തി.
സിറിയയിൽ അമേരിക്കൻ സഖ്യസേനയും റഷ്യയും ഐഎസിനെതിരേ വ്യോമാക്രമണം നടത്തുന്നുണ്ട്. സിറിയൻ വിമതരെ അമേരിക്ക പിന്തുണയ്ക്കുന്പോൾ റഷ്യ പിന്തുണയ്ക്കുന്നത് പ്രസിഡന്റ് അസാദിന്റെ സൈന്യത്തെയാണ്. ഇരുകൂട്ടരും നടത്തുന്ന വ്യോമാക്രമണങ്ങളുടെ വിവരങ്ങൾ കൈമാറാമെന്നുള്ള ധാരണ അമേരിക്ക ലംഘിച്ചെന്നു റഷ്യ കുറ്റപ്പെടുത്തി.