ശ്രീനഗർ: ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി പാക്കിസ്ഥാൻ കിരീടം സ്വന്തമാക്കിയത് ആഘോഷിച്ച് കാഷ്മീർ താഴ്വര. വിഘടനവാദി നേതാക്കൾ ഉൾപ്പെടെ പാക്കിസ്ഥാനെ പ്രകീർത്തിച്ച് ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ആഹ്ലാദം.
ഹൂറിയത് കോൺഫറൻസ് വിഘടവാദി അധ്യക്ഷൻ മിർവെയ്സ് ഉമർ ഫറൂഖ് യുവാക്കളെ അഭിസംബോധന ചെയ്യുകയും പാക് ക്രിക്കറ്റ് ടീമിനെ അഭിനന്ദിക്കുകയും ചെയ്തു. നിയന്ത്രണ രേഖയ്ക്കടുത്തുള്ള ഉറി പട്ടണത്തിലും ആഘോഷങ്ങൾ അരങ്ങേറി.
ബാൻഡ് മേളവും പടക്കം പൊട്ടിക്കലും പാക്കിസ്ഥാന് മുദ്രാവാക്യം വിളികളുമായി യുവാക്കൾ തെരുവിലിറങ്ങി.
ട്വിറ്ററിൽ ഗംഭീർ-മിർവെയ്സ് യുദ്ധം
പാക്കിസ്ഥാനെ അഭിനന്ദിച്ച് ഹുറിയത് നേതാവ് മിർവെയ്സ് ട്വിറ്ററിൽ നടത്തിയ അഭിപ്രായപ്രകടനം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെ ചൊടിപ്പിച്ചു. എങ്ങും വെടിക്കെട്ടുകളാൽ മുഖരിതം, ഈദ് നേരത്തേ എത്തിയോ എന്നു തോന്നിപ്പോകുന്നു- പാക്കിസ്ഥാന്റെ കിരീട ജയത്തിനു പിന്നാലെ മിർവെയ്സ് ട്വീറ്റ് ചെയ്തു. മിർവെയ്സിനോട് ഒരു നിർദേശം, എന്തുകൊണ്ട് നിങ്ങൾ അതിർത്തി കടന്നു പോകുന്നില്ല? അവിടെ നിങ്ങൾക്ക് മികച്ച വെടിക്കോപ്പുകൾ ലഭിക്കില്ലേ (ചൈനയിൽ)? ഈദ് അവിടെ ആഘോഷിച്ചുകൂടേ. യാത്രയ്ക്കുള്ള തയാറെടുപ്പിനു സഹായിക്കണോ?- ഗംഭീർ മിർവെയ്സിന്റെ ട്വീറ്റിനു മറുപടിയായി റീട്വീറ്റ് ചെയ്തു.
ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാക്കിസ്ഥാന്റെ ഓപ്പണിംഗ് ബൗളർ മെയ്ഡൻ എറിഞ്ഞതിനെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നടത്തിയ ട്വിറ്റർ പോസ്റ്റ് ചർച്ചയായിരുന്നു. ആദ്യ ഓവർ മെയ്ഡൻ ആയത് ബിബിസി ലൈവ് റിപ്പോർട്ടിൽ കുറിച്ചതിന്, പാക് ബൗളർമാർ ബോംബ് ആണോ അതോ പന്തുതന്നെയാണോ എറിയുന്നതെന്ന് തന്റെ കുട്ടികൾ പരിശോധിക്കുകയായിരുന്നു എന്നായിരുന്നു കോഹ്ലി ട്വീറ്റ് ചെയ്തത്.
ഹൂറിയത് കോൺഫറൻസ് വിഘടവാദി അധ്യക്ഷൻ മിർവെയ്സ് ഉമർ ഫറൂഖ് യുവാക്കളെ അഭിസംബോധന ചെയ്യുകയും പാക് ക്രിക്കറ്റ് ടീമിനെ അഭിനന്ദിക്കുകയും ചെയ്തു. നിയന്ത്രണ രേഖയ്ക്കടുത്തുള്ള ഉറി പട്ടണത്തിലും ആഘോഷങ്ങൾ അരങ്ങേറി.
ബാൻഡ് മേളവും പടക്കം പൊട്ടിക്കലും പാക്കിസ്ഥാന് മുദ്രാവാക്യം വിളികളുമായി യുവാക്കൾ തെരുവിലിറങ്ങി.
ട്വിറ്ററിൽ ഗംഭീർ-മിർവെയ്സ് യുദ്ധം
പാക്കിസ്ഥാനെ അഭിനന്ദിച്ച് ഹുറിയത് നേതാവ് മിർവെയ്സ് ട്വിറ്ററിൽ നടത്തിയ അഭിപ്രായപ്രകടനം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെ ചൊടിപ്പിച്ചു. എങ്ങും വെടിക്കെട്ടുകളാൽ മുഖരിതം, ഈദ് നേരത്തേ എത്തിയോ എന്നു തോന്നിപ്പോകുന്നു- പാക്കിസ്ഥാന്റെ കിരീട ജയത്തിനു പിന്നാലെ മിർവെയ്സ് ട്വീറ്റ് ചെയ്തു. മിർവെയ്സിനോട് ഒരു നിർദേശം, എന്തുകൊണ്ട് നിങ്ങൾ അതിർത്തി കടന്നു പോകുന്നില്ല? അവിടെ നിങ്ങൾക്ക് മികച്ച വെടിക്കോപ്പുകൾ ലഭിക്കില്ലേ (ചൈനയിൽ)? ഈദ് അവിടെ ആഘോഷിച്ചുകൂടേ. യാത്രയ്ക്കുള്ള തയാറെടുപ്പിനു സഹായിക്കണോ?- ഗംഭീർ മിർവെയ്സിന്റെ ട്വീറ്റിനു മറുപടിയായി റീട്വീറ്റ് ചെയ്തു.
ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാക്കിസ്ഥാന്റെ ഓപ്പണിംഗ് ബൗളർ മെയ്ഡൻ എറിഞ്ഞതിനെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നടത്തിയ ട്വിറ്റർ പോസ്റ്റ് ചർച്ചയായിരുന്നു. ആദ്യ ഓവർ മെയ്ഡൻ ആയത് ബിബിസി ലൈവ് റിപ്പോർട്ടിൽ കുറിച്ചതിന്, പാക് ബൗളർമാർ ബോംബ് ആണോ അതോ പന്തുതന്നെയാണോ എറിയുന്നതെന്ന് തന്റെ കുട്ടികൾ പരിശോധിക്കുകയായിരുന്നു എന്നായിരുന്നു കോഹ്ലി ട്വീറ്റ് ചെയ്തത്.