ന്യൂഡൽഹി: റബർ കർഷകരെ പ്രോത്സാഹിപ്പിക്കാൻ ഉത്പാദനത്തിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യം നൽകുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി നിർമല സീതാരാമൻ. സംസ്ഥാന ധനമന്ത്രി തോമസ് ഐസക് നടത്തിയ ചർച്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യമറിയിച്ചത്.
റബർ കയറ്റുമതി വർധിപ്പിക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും കേന്ദ്രമന്ത്രി ഉറപ്പു നൽകി. ദക്ഷിണപൂർവ ഏഷ്യൻ രാജ്യങ്ങൾ പിന്തുടരുന്ന മാതൃകയിൽ കർഷകർക്ക് ആനുകൂല്യം നൽകണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. റീപ്ലാന്റിംഗ് അടക്കമുള്ളവയ്ക്കു നൽകുന്ന സബ്സിഡി അവിടെ കൂടുതലാണ്. ഉത്പാദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ രാജ്യങ്ങൾ സബ്സിഡി തീരുമാനിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒക്ടോബർ ആദ്യം ആലപ്പുഴയിൽ നടക്കുന്ന കയർ ഫെസ്റ്റിവലിനു ക്ഷണിക്കുന്നതിനായാണ് ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര വാണിജ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഫെസ്റ്റിവലിന്റെ നടത്തിപ്പിനുള്ള കേന്ദ്രസഹായവും സംഘം തേടി. കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ, കയർ വികസന വകുപ്പ് ഡയറക്ടർ എൻ. പദ്മകുമാർ, നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (എൻസിആർഎംഐ) ഡയറക്ടർ കെ.ആർ. അനിൽ, കയർ കോർപറേഷൻ കണ്‍സൾട്ടന്റ് ജി.എൻ. നായർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
റബർ കയറ്റുമതി വർധിപ്പിക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും കേന്ദ്രമന്ത്രി ഉറപ്പു നൽകി. ദക്ഷിണപൂർവ ഏഷ്യൻ രാജ്യങ്ങൾ പിന്തുടരുന്ന മാതൃകയിൽ കർഷകർക്ക് ആനുകൂല്യം നൽകണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. റീപ്ലാന്റിംഗ് അടക്കമുള്ളവയ്ക്കു നൽകുന്ന സബ്സിഡി അവിടെ കൂടുതലാണ്. ഉത്പാദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ രാജ്യങ്ങൾ സബ്സിഡി തീരുമാനിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒക്ടോബർ ആദ്യം ആലപ്പുഴയിൽ നടക്കുന്ന കയർ ഫെസ്റ്റിവലിനു ക്ഷണിക്കുന്നതിനായാണ് ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര വാണിജ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഫെസ്റ്റിവലിന്റെ നടത്തിപ്പിനുള്ള കേന്ദ്രസഹായവും സംഘം തേടി. കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ, കയർ വികസന വകുപ്പ് ഡയറക്ടർ എൻ. പദ്മകുമാർ, നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (എൻസിആർഎംഐ) ഡയറക്ടർ കെ.ആർ. അനിൽ, കയർ കോർപറേഷൻ കണ്‍സൾട്ടന്റ് ജി.എൻ. നായർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.