ന്യൂഡൽഹി: രാജ്യത്തെ എല്ലാ ഭൂരേഖകളും ആധാർ നന്പരുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആർക്കും കത്തയച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. സമൂഹമാധ്യ മങ്ങളിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. 1950നു ശേഷമുള്ള എല്ലാ ഭൂരേഖകളും ഓഗസ്റ്റ് 14നകം ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയെന്നാണ് സമൂഹ മാധ്യമങ്ങളിൽ അടക്കം വാർത്ത പ്രചരിച്ചത്.
വ്യാജമായി കത്തുണ്ടാക്കിയതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ക്യാബിനറ്റ് സെക്രട്ടേറിയറ്റ് അറിയിച്ചു. ഇതേത്തുടർന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യാജമായി കത്തുണ്ടാക്കിയതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ക്യാബിനറ്റ് സെക്രട്ടേറിയറ്റ് അറിയിച്ചു. ഇതേത്തുടർന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.