ഹൗറ(പശ്ചിമബംഗാൾ): ശ്രീരാമകൃഷ്ണാശ്രമ മഠാധിപൻ സ്വാമി ആത്മസ്ഥാനാനന്ദജി മഹാരാജിന്റെ ഭൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ഇന്നലെ ബേലൂരിലെ മഠത്തിലെത്തിയത് ആയിരങ്ങൾ. മഠത്തിലെ സംസ്കൃതി ഭവനിലാണ് പൊതുദർശനത്തിനു വച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി ഹൗറ ജില്ലാ മജിസ്ട്രേറ്റ് ചൈതാലി ചക്രവർത്തി റീത്ത് സമർപ്പിച്ചു. ത്രിപുര ഗവർണർ തഥാഗത റോയി, മന്ത്രിമാരായ രജിബ് ബാനർജി, അരുപ് റോയി, ലക്ഷ്മി രത്തൻ ശുക്ല, തൃണമൂൽ കോൺഗ്രസ് എംപി പ്രസൂൺ ബാനർജി, ബിജെപി നേതാവ് ലോക്കറ്റ് ചാറ്റർജി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. മോദി തന്റെ ആത്മീയ ഗുരുവായാണ് ആത്മസ്ഥാനാനന്ദയെ കണ്ടിരുന്നത്.
കഴിഞ്ഞവർഷം ഏപ്രിലിൽ രോഗശയ്യയിലായതിനുശേഷം ആത്മസ്ഥാനാന്ദയെ മോദി വന്നു കണ്ടിരുന്നു. ഇന്നലെ രാത്രി 9.30നു മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കി മൃതദേഹം സംസ്കരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി ഹൗറ ജില്ലാ മജിസ്ട്രേറ്റ് ചൈതാലി ചക്രവർത്തി റീത്ത് സമർപ്പിച്ചു. ത്രിപുര ഗവർണർ തഥാഗത റോയി, മന്ത്രിമാരായ രജിബ് ബാനർജി, അരുപ് റോയി, ലക്ഷ്മി രത്തൻ ശുക്ല, തൃണമൂൽ കോൺഗ്രസ് എംപി പ്രസൂൺ ബാനർജി, ബിജെപി നേതാവ് ലോക്കറ്റ് ചാറ്റർജി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. മോദി തന്റെ ആത്മീയ ഗുരുവായാണ് ആത്മസ്ഥാനാനന്ദയെ കണ്ടിരുന്നത്.
കഴിഞ്ഞവർഷം ഏപ്രിലിൽ രോഗശയ്യയിലായതിനുശേഷം ആത്മസ്ഥാനാന്ദയെ മോദി വന്നു കണ്ടിരുന്നു. ഇന്നലെ രാത്രി 9.30നു മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കി മൃതദേഹം സംസ്കരിച്ചു.