ലണ്ടൻ: വടക്കൻ ലണ്ടനിൽ മുസ്ലിം പള്ളിയിൽ പ്രാർഥനയ്ക്കുശേഷം പുറത്തേക്കിറങ്ങിയവരുടെ നേർക്ക് അക്രമി വാൻ ഓടിച്ചുകയറ്റിയതിനെത്തുടർന്ന് ഒരാൾ കൊല്ലപ്പെടുകയും പത്തുപേർക്കു പരിക്കേൽക്കുകയും ചെയ്തു. സെവൻ സിസ്റ്റേഴ്സ് റോഡിലുള്ള ഫിൻസ്ബറി പാർക്ക് പള്ളിയിൽ പ്രാർഥന കഴിഞ്ഞ് ഇറങ്ങിയവരാണ് അപകടത്തിൽപെട്ടത്. പ്രാദേശിക സമയം രാത്രി 11.30 ഒാടെയായിരുന്നു സംഭവം. മാഞ്ചസ്റ്ററിലും ലണ്ടനിലും ഉണ്ടായ ഭീകരാക്രമണങ്ങളുടെ ആഘാതത്തിൽനിന്നു രാജ്യം കരകയറുന്നതിനിടെയാണ് ലണ്ടൻ മോസ്കിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് 48കാരനെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് വ്യക്തമാക്കി. ഫിൻസ്ബറി പാർക്കിനു സമീപം നിർത്തിയിട്ടിരുന്ന വാൻ പ്രാർഥന കഴിഞ്ഞ് ആളുകൾ പുറത്തിറങ്ങിയപ്പോൾ ഒാടിച്ചു കയറ്റുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അക്രമിയെ കൈയേറ്റം ചെയ്യാൻ ജനക്കൂട്ടം ശ്രമിച്ചെങ്കിലും പള്ളി ഇമാം ഇടപെട്ട് തടഞ്ഞു. പോലീസ് വരുന്നതുവരെ ശാന്തരായിരിക്കാൻ ജനങ്ങളോട് ഇമാം അഭ്യർഥിച്ചു. ഇമാം മഹമൂദിനെ മുസ്ലിം വെൽഫെയർ ഹൗസ് പ്രശംസിച്ചു. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടൽ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സഹായിച്ചെന്നും വെൽഫെയർ ഹൗസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അന്വേഷണത്തിനു ഭീകരവിരുദ്ധ സെല്ലിനെ ചുമതലപ്പെടുത്തിയെന്ന് ആഭ്യന്തരമന്ത്രി ആംബർ റഡ് പറഞ്ഞു. പ്രതി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നാണ് ഇതുവരെയുള്ള സൂചനയെന്നു എമർജൻസി കോബ്രാ മീറ്റിംഗിനുശേഷം പ്രധാനമന്ത്രി തെരേസാ മേ പറഞ്ഞു. വിദ്വേഷവും ഭീകരതയും വിജയിക്കാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു. തെരേസാ മേ പിന്നീട് ഫിൽസ്ബറി മോസ്ക് സന്ദർശിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 48കാരനെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് വ്യക്തമാക്കി. ഫിൻസ്ബറി പാർക്കിനു സമീപം നിർത്തിയിട്ടിരുന്ന വാൻ പ്രാർഥന കഴിഞ്ഞ് ആളുകൾ പുറത്തിറങ്ങിയപ്പോൾ ഒാടിച്ചു കയറ്റുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അക്രമിയെ കൈയേറ്റം ചെയ്യാൻ ജനക്കൂട്ടം ശ്രമിച്ചെങ്കിലും പള്ളി ഇമാം ഇടപെട്ട് തടഞ്ഞു. പോലീസ് വരുന്നതുവരെ ശാന്തരായിരിക്കാൻ ജനങ്ങളോട് ഇമാം അഭ്യർഥിച്ചു. ഇമാം മഹമൂദിനെ മുസ്ലിം വെൽഫെയർ ഹൗസ് പ്രശംസിച്ചു. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടൽ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സഹായിച്ചെന്നും വെൽഫെയർ ഹൗസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അന്വേഷണത്തിനു ഭീകരവിരുദ്ധ സെല്ലിനെ ചുമതലപ്പെടുത്തിയെന്ന് ആഭ്യന്തരമന്ത്രി ആംബർ റഡ് പറഞ്ഞു. പ്രതി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നാണ് ഇതുവരെയുള്ള സൂചനയെന്നു എമർജൻസി കോബ്രാ മീറ്റിംഗിനുശേഷം പ്രധാനമന്ത്രി തെരേസാ മേ പറഞ്ഞു. വിദ്വേഷവും ഭീകരതയും വിജയിക്കാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു. തെരേസാ മേ പിന്നീട് ഫിൽസ്ബറി മോസ്ക് സന്ദർശിച്ചു.