ടെഹ്റാൻ: കിഴക്കൻ സിറിയയിലെ ഐഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ഞായറാഴ്ച നിരവധി മിസൈൽ ആക്രമണങ്ങൾ നടത്തി. ടെഹ്റാനിൽ ഈയിടെ നടത്തിയ ചാവേർ ആക്രമണത്തിനു പ്രതികാരമായാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് ഇറാൻ വിപ്ലവഗാർഡുകൾ വ്യക്തമാക്കി.
കിഴക്കൻ സിറിയയിലെ ഡെയിർ എസോറിലെ ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പടിഞ്ഞാറൻ ഇറാനിലെ കെർമൻഷാ മേഖലയിൽനിന്ന് നിരവധി മധ്യദൂര, ഉപരിതല മിസൈലുകൾ അയച്ചതായി വിപ്ലവഗാർഡുകളുടെ വെബ്സൈറ്റായ സെഫാന്യൂസ് അറിയിച്ചു.
ഈ മാസം ഏഴിന് ടെഹ്റാനിൽ പാർലമെന്റ് മന്ദിരത്തിലും അയത്തൊള്ളാ റുഹൊള്ളാ ഖൊമേനി സ്മാരകത്തിലും നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. ആക്രമണങ്ങളിൽ 18 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
കിഴക്കൻ സിറിയയിലെ ഡെയിർ എസോറിലെ ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പടിഞ്ഞാറൻ ഇറാനിലെ കെർമൻഷാ മേഖലയിൽനിന്ന് നിരവധി മധ്യദൂര, ഉപരിതല മിസൈലുകൾ അയച്ചതായി വിപ്ലവഗാർഡുകളുടെ വെബ്സൈറ്റായ സെഫാന്യൂസ് അറിയിച്ചു.
ഈ മാസം ഏഴിന് ടെഹ്റാനിൽ പാർലമെന്റ് മന്ദിരത്തിലും അയത്തൊള്ളാ റുഹൊള്ളാ ഖൊമേനി സ്മാരകത്തിലും നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. ആക്രമണങ്ങളിൽ 18 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.