ന്യൂഡൽഹി: ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർക്കു വ്യാപകമായി പണം നൽകിയെന്ന പരാതിയിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി അടക്കമുള്ളവർക്കെതിരേ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.
മുഖ്യമന്ത്രി പളനിസ്വാമി, ആരോഗ്യമന്ത്രി സി. വിജയ ഭാസ്കർ, എഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ തുടങ്ങിയവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് കമ്മീഷൻ പോലീസിനോടു നിർദേശിച്ചിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിലാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.
വ്യാപകമായി പണമൊഴുക്കിയെന്ന പരാതിയിൽ ആർകെ നഗറിൽ നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ റദ്ദാക്കിയിരുന്നു. തുടർന്ന്, സംഭവത്തിൽ അന്വേഷണം നടത്തിയ ആദായ നികുതി വകുപ്പ് ആരോപണം ശരിയാണെന്നു റിപ്പോർട്ട് നൽകി. മന്ത്രിമാരും എംപിമാരും വഴിയായി 89 കോടി രൂപ മണ്ഡലത്തിൽ വിതരണം ചെയ്തതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിടിബിടി) പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്യാൻ കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പളനിസ്വാമി, ആരോഗ്യമന്ത്രി സി. വിജയ ഭാസ്കർ, എഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ തുടങ്ങിയവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് കമ്മീഷൻ പോലീസിനോടു നിർദേശിച്ചിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിലാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.
വ്യാപകമായി പണമൊഴുക്കിയെന്ന പരാതിയിൽ ആർകെ നഗറിൽ നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ റദ്ദാക്കിയിരുന്നു. തുടർന്ന്, സംഭവത്തിൽ അന്വേഷണം നടത്തിയ ആദായ നികുതി വകുപ്പ് ആരോപണം ശരിയാണെന്നു റിപ്പോർട്ട് നൽകി. മന്ത്രിമാരും എംപിമാരും വഴിയായി 89 കോടി രൂപ മണ്ഡലത്തിൽ വിതരണം ചെയ്തതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിടിബിടി) പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്യാൻ കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.