ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ ഫീസ് നൽകാൻ കാർഡ് ഉപയോഗിച്ചാൽ പോരാ, പണമായി കെട്ടിവയ്ക്കണമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ. കറൻസികൾക്കു പകരം കാർഡ് ഉപയോഗിക്കണമെന്നു നിർദേശിച്ച് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും കടുത്ത നടപടിയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. ഡിജിറ്റൽ ഇടപാടുകൾ മുഖേനെയോ ചെക്ക് ആയോ സ്ഥാനാർഥിക്കു പണം കെട്ടിവയ്ക്കാനാവില്ലെന്നു മുഖ്യ വരണാധികാരിയുടെ ഓഫീസ് വ്യക്തമാക്കി.
15,000 രൂപയുടെ പണം കെട്ടിവയ്ക്കുകയോ റിസർവ് ബാങ്കിൽ പണമടച്ചതിനു ശേഷം അതിന്റെ രസീത് നാമനിർദേശ പത്രികയോടൊപ്പം കാണിക്കുകയോ ചെയ്യണമെന്നാണ് ചട്ടം. കേന്ദ്ര സർക്കാർ ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെ ങ്കിലും ചട്ടങ്ങളിൽ ഭേദഗതി വരുത്താത്തതാണ് കാർഡ് ഉപയോഗിച്ചു പണം കെട്ടിവയ്ക്കുന്നതിനു തടസമെന്നാണ് അധികൃതർ ചൂണ്ട ിക്കാട്ടുന്നത്. ജൂലൈ 17നു നടക്കുന്ന രാഷട്രപതി തെരഞ്ഞെടുപ്പിൽ ഇതിനോടകം 15 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.
15,000 രൂപയുടെ പണം കെട്ടിവയ്ക്കുകയോ റിസർവ് ബാങ്കിൽ പണമടച്ചതിനു ശേഷം അതിന്റെ രസീത് നാമനിർദേശ പത്രികയോടൊപ്പം കാണിക്കുകയോ ചെയ്യണമെന്നാണ് ചട്ടം. കേന്ദ്ര സർക്കാർ ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെ ങ്കിലും ചട്ടങ്ങളിൽ ഭേദഗതി വരുത്താത്തതാണ് കാർഡ് ഉപയോഗിച്ചു പണം കെട്ടിവയ്ക്കുന്നതിനു തടസമെന്നാണ് അധികൃതർ ചൂണ്ട ിക്കാട്ടുന്നത്. ജൂലൈ 17നു നടക്കുന്ന രാഷട്രപതി തെരഞ്ഞെടുപ്പിൽ ഇതിനോടകം 15 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.