ഡാര്‍ജിലിംഗ്: പ്രത്യേക ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം ആവശ്യപ്പെട്ടു ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയുടെ (ജിജെഎം) നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം ആക്രമാസക്തമായതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥനു കുത്തേറ്റു. രണ്ട് പ്രക്ഷോഭകർ കൊല്ലപ്പെട്ടതായി ജിജെഎം നേതാവ് അവകാശപ്പെട്ടു.
ഐആർബി അസിസ്റ്റന്റ് കമാൻഡന്റ് കിരൺ തമാംഗിനാണു പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ തമാംഗ് ആശുപത്രിയിൽ ചികിത്സയിലാണെന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു. ഇയാൾ മരിച്ചതായി വാർത്ത പ്രചരിച്ചതോടെയാണു മമതയുടെ ഇടപെടൽ.
പോലീസ് നടത്തിയ വെടിവയ്പില്‍ തങ്ങളുടെ രണ്ട് പ്രവര്‍ത്തകര്‍ മരിക്കുകയും നിരവധിപേർക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നു ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നേതാവ് ബിനയ് തമാംഗ് ആരോപിച്ചു.
പോലീസ് വെടിവയ്പ്പിൽ രണ്ട് ജിജെഎം പ്രവർത്തകർ മരിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ജിജെഎം പ്രവർത്തകരാണ് സേനയ്ക്കു നേരെ വെടിയുതിർത്തതെന്നും എഡിജി അനുജ് ശർമ പറഞ്ഞു.
പ്രതിഷേധം ശക്തിപ്രാപിച്ചതിനെത്തുടർന്നു പ്രദേശത്തു കൂടുതൽ സൈന്യത്തെ വിന്യസിപ്പിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലനില്‍ക്കുന്ന മേഖലയിൽ പ്രതിഷേധ പ്രകടനം നടത്തിയ ജിജെഎം പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു പിരിച്ചുവിട്ടു. തുടർന്ന് മുദ്രാവാക്യം മുഴക്കിയെത്തിയ പ്രവർത്തകർ പോലീസിനു നേരെ കല്ലെറിയുകയും ഒരു വാഹനം കത്തിക്കുകയും ചെയ്തു. പ്രക്ഷോഭകരെ പിരിച്ചു വിടുന്നതിനായി പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. കഴിഞ്ഞ ദിവസം രാത്രി ജിജെഎം നേതാവ് ബിനയി തമാംഗിന്റെ വീട്ടിൽ പരിശോധന നടത്തിയതും ആക്രമത്തിനു കാരണമായി.
ഇതിനിടെ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആക്രമണത്തെ ശക്തമായി ഭാഷയിൽ അപലപിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്റെ മരണം സ്ഥിരീകരിച്ചിട്ടില്ലെന്നും പ്രശ്നബാധിത പ്രദേശത്തു പോലീസ് വെടിവയ്പ്പ് നടത്തിയിട്ടില്ലെന്നും മമതാ ബാനർജി അവകാശപ്പെട്ടു. ഗൂർഖാ മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്നതിനുള്ള ഗുഢാലോചനയുടെ ഭാഗമാണ് അവിടെ നടക്കുന്ന ആക്രമണമെന്നും അവിടെയുണ്ടായ ആക്രമങ്ങളുടെ പേരിൽ ഒരാളെ പോലും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മമതാ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഈ മേഖലയിലെ പവർഹൗസ്, ജലവിതരണം, സ്കൂൾ, ആശുപത്രി, പോലീസ് സ്റ്റേഷൻ തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ എല്ലാം ജിജെഎം പ്രവർത്തകർ തടയുകയാണെന്നും കലാപം ലക്ഷ്യമിട്ടു ദീർഘനാളായി മേഖലയിൽ ആയുധ നിർമാണം നടക്കുന്നുണ്ടെന്നും മമത ആരോപിച്ചു.
ഐആർബി അസിസ്റ്റന്റ് കമാൻഡന്റ് കിരൺ തമാംഗിനാണു പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ തമാംഗ് ആശുപത്രിയിൽ ചികിത്സയിലാണെന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു. ഇയാൾ മരിച്ചതായി വാർത്ത പ്രചരിച്ചതോടെയാണു മമതയുടെ ഇടപെടൽ.
പോലീസ് നടത്തിയ വെടിവയ്പില്‍ തങ്ങളുടെ രണ്ട് പ്രവര്‍ത്തകര്‍ മരിക്കുകയും നിരവധിപേർക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നു ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നേതാവ് ബിനയ് തമാംഗ് ആരോപിച്ചു.
പോലീസ് വെടിവയ്പ്പിൽ രണ്ട് ജിജെഎം പ്രവർത്തകർ മരിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ജിജെഎം പ്രവർത്തകരാണ് സേനയ്ക്കു നേരെ വെടിയുതിർത്തതെന്നും എഡിജി അനുജ് ശർമ പറഞ്ഞു.
പ്രതിഷേധം ശക്തിപ്രാപിച്ചതിനെത്തുടർന്നു പ്രദേശത്തു കൂടുതൽ സൈന്യത്തെ വിന്യസിപ്പിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലനില്‍ക്കുന്ന മേഖലയിൽ പ്രതിഷേധ പ്രകടനം നടത്തിയ ജിജെഎം പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു പിരിച്ചുവിട്ടു. തുടർന്ന് മുദ്രാവാക്യം മുഴക്കിയെത്തിയ പ്രവർത്തകർ പോലീസിനു നേരെ കല്ലെറിയുകയും ഒരു വാഹനം കത്തിക്കുകയും ചെയ്തു. പ്രക്ഷോഭകരെ പിരിച്ചു വിടുന്നതിനായി പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. കഴിഞ്ഞ ദിവസം രാത്രി ജിജെഎം നേതാവ് ബിനയി തമാംഗിന്റെ വീട്ടിൽ പരിശോധന നടത്തിയതും ആക്രമത്തിനു കാരണമായി.
ഇതിനിടെ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആക്രമണത്തെ ശക്തമായി ഭാഷയിൽ അപലപിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്റെ മരണം സ്ഥിരീകരിച്ചിട്ടില്ലെന്നും പ്രശ്നബാധിത പ്രദേശത്തു പോലീസ് വെടിവയ്പ്പ് നടത്തിയിട്ടില്ലെന്നും മമതാ ബാനർജി അവകാശപ്പെട്ടു. ഗൂർഖാ മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്നതിനുള്ള ഗുഢാലോചനയുടെ ഭാഗമാണ് അവിടെ നടക്കുന്ന ആക്രമണമെന്നും അവിടെയുണ്ടായ ആക്രമങ്ങളുടെ പേരിൽ ഒരാളെ പോലും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മമതാ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഈ മേഖലയിലെ പവർഹൗസ്, ജലവിതരണം, സ്കൂൾ, ആശുപത്രി, പോലീസ് സ്റ്റേഷൻ തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ എല്ലാം ജിജെഎം പ്രവർത്തകർ തടയുകയാണെന്നും കലാപം ലക്ഷ്യമിട്ടു ദീർഘനാളായി മേഖലയിൽ ആയുധ നിർമാണം നടക്കുന്നുണ്ടെന്നും മമത ആരോപിച്ചു.