ഗാസാ: ജറുസലേമിലെ ഡമാസ്കസ്ഗേറ്റിനു സമീപം വെള്ളിയാഴ്ച മൂന്നു പലസ്തീൻകാർ തോക്കും കത്തിയും ഉപയോഗിച്ചു നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
വനിതാ പോലീസ് ഓഫീസറെ അക്രമി കുത്തിക്കൊലപ്പെടുത്തി. മറ്റൊരാൾക്കു വെടിവയ്പിൽ പരിക്കേറ്റു. മൂന്ന് അക്രമികളെയും പോലീസ് വെടിവച്ചുകൊന്നു.
അമാക്വ ഏജൻസിയിൽ നൽകിയ പ്രസ്താവനയിലാണ് ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തത്.
എന്നാൽ ആക്രമണത്തിൽ ഐഎസിനു പങ്കില്ലെന്ന് ഹമാസും പീപ്പിൾസ് ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പാലസ്തീൻ എന്ന സംഘടനയും വ്യക്തമാക്കി. രമല്ലയിൽനിന്നുള്ള രണ്ടുപേരും ഹെബ്രോണിൽനിന്നുള്ള ഒരാളുമാണു പോലീസിന്റെ വെടിയേറ്റു മരിച്ചതെന്ന് ഇസ്രേലി അധികൃതർ പറഞ്ഞു.
വനിതാ പോലീസ് ഓഫീസറെ അക്രമി കുത്തിക്കൊലപ്പെടുത്തി. മറ്റൊരാൾക്കു വെടിവയ്പിൽ പരിക്കേറ്റു. മൂന്ന് അക്രമികളെയും പോലീസ് വെടിവച്ചുകൊന്നു.
അമാക്വ ഏജൻസിയിൽ നൽകിയ പ്രസ്താവനയിലാണ് ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തത്.
എന്നാൽ ആക്രമണത്തിൽ ഐഎസിനു പങ്കില്ലെന്ന് ഹമാസും പീപ്പിൾസ് ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പാലസ്തീൻ എന്ന സംഘടനയും വ്യക്തമാക്കി. രമല്ലയിൽനിന്നുള്ള രണ്ടുപേരും ഹെബ്രോണിൽനിന്നുള്ള ഒരാളുമാണു പോലീസിന്റെ വെടിയേറ്റു മരിച്ചതെന്ന് ഇസ്രേലി അധികൃതർ പറഞ്ഞു.