ശ്രീനഗർ: കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഭീകരാക്രമണത്തിൽ ആറു പോലീസുകാർ കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരം അചാബൽ മേഖലയിൽ പതിവു പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തെ ഭീകരർ ആക്രമിക്കുകയായിരുന്നു. പാക് ഭീകരസംഘടനായ ലഷ്കർ-ഇ-തൊയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സബ് ഇൻസ്പെക്ടർ ഫിറോസ് അഹമ്മദ്(32), കോൺസ്റ്റബിൾമാരായ ഷാരിക് അഹമ്മദ്, തൻവീർ അഹമ്മദ്, ഷേരാസ് അഹമ്മദ്, അസിഫ് അഹമ്മദ്, സബ്സർ അഹമ്മദ് എന്നിവരാണു കൊല്ലപ്പെട്ടത്. ഭീകരർക്കെതിരേ ധീരമായ ചെറുത്തുനിൽപ്പ് നടത്തിയശേഷമാണു പോലീസുകാർ വീരമൃത്യു വരിച്ചത്. പോലീസുകാരുടെ മുഖം വികൃതമാക്കിയശേഷം ആയുധങ്ങളുമായാണു ഭീകരർ കടന്നുകളഞ്ഞത്.
ലഷ്കർ പ്രാദേശിക കമാൻഡർ ജുനൈദ് മാട്ടൂവിനെ കഴി ഞ്ഞ ദിവസം സൈന്യം വധിച്ചിരുന്നു. ജുനൈദ് കൊല്ലപ്പെട്ടതിന്റെ പ്രതികാരമാകാം ലഷ്കർ ആക്രമണമെന്നാണു നിഗമനം. മൂന്നാഴ്ചയ്ക്കിടെ രണ്ടാം തവണയാണു കാഷ്മീരിൽ പോലീസ് സംഘത്തിനു നേർക്ക് ഭീകരാക്രണമുണ്ടാകുന്നത്. തെക്കൻ കാഷ്മീരിലെ കുൽഗാമിൽ മേയ് 28നു നടന്ന ആക്രമണത്തിൽ അഞ്ചു പോലീസുകാരും രണ്ടു ബാങ്ക് ഗാർഡുകളും കൊല്ലപ്പെട്ടിരുന്നു.
നിയന്ത്രണരേഖയിൽ ഇന്നലെ രാവിലെ 5.15നു പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ജവാൻ കൊല്ലപ്പെട്ടു. നായിക് ഭക്താവർ സിംഗാണു(34) മരിച്ചത്. നൗഷേര സെക്ടറിലായിരുന്നു ആക്രമണം. പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിലെ ഹാജിപുർ ഗ്രാമവാസിയാണ് ഭക്താവർ. തെക്കൻ കാഷ്മീരിലെ അനന്ത്നാഗിൽ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരുന്ന ഭീകരരെ വളഞ്ഞ സുരക്ഷാസേനയെ കല്ലെറിഞ്ഞവരെ തടയുന്നതിനിടെ രണ്ടു ഗ്രാമവാസികൾ വെടിയേറ്റുമരിച്ചു. അനന്ത്നാഗിലെ ജനവാസമേഖലയായ മാലിക് മൊഹല്ലയിലെ ഒരു വീട്ടിൽ ഒളിച്ച മൂന്നു ലഷ്കർ ഭീകരരെ പിടികൂടുന്നതിനിടെയായിരുന്നു സംഭവം.
രഹസ്യവിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയ സുരക്ഷാസേന പ്രദേശം വളഞ്ഞതോടെ ജനം കല്ലേറ് തുടങ്ങി. ഇതു തടയുന്നതിനിടെ സുരക്ഷാസേനയുടെ വെടിയേറ്റ ഗ്രാമവാസികളായ അഹ്സാൻ മുഷ്താഖ്(14) മുഹമ്മദ് അഷ്റഫ് ഖാർ(34) എന്നിവരാണു കൊല്ലപ്പെട്ടത്.
ജനത്തിന്റെ എതിർപ്പ് ശക്തമായതോടെ ലോക്കൽപോലീസും സിആർപിഎഫും കണ്ണീർവാതകവും പെല്ലറ്റ് തോക്കും പ്രയോഗിച്ചു. പെല്ലെറ്റ് കൊണ്ടു പരിക്കേറ്റ പത്തു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്രീനഗർ നഗരപ്രാന്തമായ രംഗ്രേത്തിൽ കല്ലേറ് നടത്തിയ യുവാക്കൾക്കു നേരെ സുരക്ഷാ സൈന്യം നടത്തിയ വെടിവയ്പിൽ യുവാവ് കൊല്ലപ്പെട്ടു. നസീർ അഹമ്മദ്(22) ആണു കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം നടന്ന വെടിവയ്പിൽ പരിക്കേറ്റ നസീർ അഹമ്മദ് ചികിത്സയിലിരിക്കേ മരിച്ചു.
ഇന്നലെ ശ്രീനഗറിലെ ജാമിയ മസ്ജിദ്, ത്രാൽ, പാംപോൽ, പുൽവാമ ടൗൺ, അനന്ത്നാഗ്, ഹജിൻ, സോപോർ എന്നിവിടങ്ങളിലും പ്രതിഷേധക്കാരും സുരക്ഷാ സൈനികരും തമ്മിൽ സംഘർഷമുണ്ടായി. നിരവധി പേർക്കു പരിക്കേറ്റു.
ലഷ്കർ പ്രാദേശിക കമാൻഡർ ജുനൈദ് മാട്ടൂവിനെ കഴി ഞ്ഞ ദിവസം സൈന്യം വധിച്ചിരുന്നു. ജുനൈദ് കൊല്ലപ്പെട്ടതിന്റെ പ്രതികാരമാകാം ലഷ്കർ ആക്രമണമെന്നാണു നിഗമനം. മൂന്നാഴ്ചയ്ക്കിടെ രണ്ടാം തവണയാണു കാഷ്മീരിൽ പോലീസ് സംഘത്തിനു നേർക്ക് ഭീകരാക്രണമുണ്ടാകുന്നത്. തെക്കൻ കാഷ്മീരിലെ കുൽഗാമിൽ മേയ് 28നു നടന്ന ആക്രമണത്തിൽ അഞ്ചു പോലീസുകാരും രണ്ടു ബാങ്ക് ഗാർഡുകളും കൊല്ലപ്പെട്ടിരുന്നു.
നിയന്ത്രണരേഖയിൽ ഇന്നലെ രാവിലെ 5.15നു പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ജവാൻ കൊല്ലപ്പെട്ടു. നായിക് ഭക്താവർ സിംഗാണു(34) മരിച്ചത്. നൗഷേര സെക്ടറിലായിരുന്നു ആക്രമണം. പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിലെ ഹാജിപുർ ഗ്രാമവാസിയാണ് ഭക്താവർ. തെക്കൻ കാഷ്മീരിലെ അനന്ത്നാഗിൽ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരുന്ന ഭീകരരെ വളഞ്ഞ സുരക്ഷാസേനയെ കല്ലെറിഞ്ഞവരെ തടയുന്നതിനിടെ രണ്ടു ഗ്രാമവാസികൾ വെടിയേറ്റുമരിച്ചു. അനന്ത്നാഗിലെ ജനവാസമേഖലയായ മാലിക് മൊഹല്ലയിലെ ഒരു വീട്ടിൽ ഒളിച്ച മൂന്നു ലഷ്കർ ഭീകരരെ പിടികൂടുന്നതിനിടെയായിരുന്നു സംഭവം.
രഹസ്യവിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയ സുരക്ഷാസേന പ്രദേശം വളഞ്ഞതോടെ ജനം കല്ലേറ് തുടങ്ങി. ഇതു തടയുന്നതിനിടെ സുരക്ഷാസേനയുടെ വെടിയേറ്റ ഗ്രാമവാസികളായ അഹ്സാൻ മുഷ്താഖ്(14) മുഹമ്മദ് അഷ്റഫ് ഖാർ(34) എന്നിവരാണു കൊല്ലപ്പെട്ടത്.
ജനത്തിന്റെ എതിർപ്പ് ശക്തമായതോടെ ലോക്കൽപോലീസും സിആർപിഎഫും കണ്ണീർവാതകവും പെല്ലറ്റ് തോക്കും പ്രയോഗിച്ചു. പെല്ലെറ്റ് കൊണ്ടു പരിക്കേറ്റ പത്തു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്രീനഗർ നഗരപ്രാന്തമായ രംഗ്രേത്തിൽ കല്ലേറ് നടത്തിയ യുവാക്കൾക്കു നേരെ സുരക്ഷാ സൈന്യം നടത്തിയ വെടിവയ്പിൽ യുവാവ് കൊല്ലപ്പെട്ടു. നസീർ അഹമ്മദ്(22) ആണു കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം നടന്ന വെടിവയ്പിൽ പരിക്കേറ്റ നസീർ അഹമ്മദ് ചികിത്സയിലിരിക്കേ മരിച്ചു.
ഇന്നലെ ശ്രീനഗറിലെ ജാമിയ മസ്ജിദ്, ത്രാൽ, പാംപോൽ, പുൽവാമ ടൗൺ, അനന്ത്നാഗ്, ഹജിൻ, സോപോർ എന്നിവിടങ്ങളിലും പ്രതിഷേധക്കാരും സുരക്ഷാ സൈനികരും തമ്മിൽ സംഘർഷമുണ്ടായി. നിരവധി പേർക്കു പരിക്കേറ്റു.