വാഷിംഗ്ടൺ ഡിസി: യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കുന്ന സ്പെഷൽ കൗൺസൽ റോബർട്ട് മ്യുള്ളർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്തു. നിയമം നടപ്പാക്കുന്നതിൽ തടസം സൃഷ്ടിക്കാൻ ട്രംപ് ശ്രമിച്ചു എന്ന ആരോപണത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത്.അന്വേഷണത്തിൽ ഇടപെടാനോ സ്വാധീനിക്കാനോ ശ്രമിക്കുന്നത് ഈ കുറ്റത്തിന്റെ പരിധിയിൽ വരും.
ട്രംപിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ദേശീയ ഇന്റലിജൻസ് ഡയറക്ടർ ഡാനിയൽ കോട്സ്, ദേശീയ സുരക്ഷാ ഏജൻസി മേധാവി മൈക്ക് റോജേഴ്സ്, മുൻ ഡെപ്യൂട്ടി റിച്ചാർഡ് ലെഗറ്റ് എന്നിവരുമായി മുൻ എഫ്ബിഐ മേധാവികൂടിയായ മ്യൂള്ളർ കൂടിക്കാഴ്ച നടത്തുമെന്നു പത്രം പറഞ്ഞു.
ഈ മൂന്ന് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് മ്യുള്ളർ ഒരുങ്ങുകയാണെന്നു ന്യൂയോർക്ക് ടൈംസും റിപ്പോർട്ടു ചെയ്തു. നേരത്തെ റഷ്യൻ ബന്ധത്തെക്കുറിച്ച് തെളിവില്ലാതെ വാർത്ത നൽകിയവർ ഇപ്പോൾ നിയമ തടസമുണ്ടാക്കിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണെന്നു ട്രംപ് ട്വീറ്റ് ചെയ്തു.
എഫ്ബിഐ ഡയറക്ടർ പദവിയിൽനിന്നു ജെയിംസ് കോമിയെ ട്രംപ് പുറത്താക്കി ദിവസങ്ങൾക്കകം തന്നെ ട്രംപിനെതിരേയുള്ള ആരോപണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നു വാഷിംഗ്ടൺ പോസ്റ്റ് പറഞ്ഞു. മുൻ ദേശീയസുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിന്നിനെതിരേ അന്വേഷണം നടത്തുന്നതിൽനിന്നു കോമിയെ ട്രംപ് തടഞ്ഞോ എന്നാണ് മ്യുള്ളർ അന്വേഷിക്കുന്നത്. കോമിയും താനും തമ്മിൽ നടന്ന കൂടിക്കാഴ്ചകളെക്കുറിച്ച് മ്യൂള്ളർ കമ്മീഷന്റെ മുന്പാകെ ഹാജരായി മൊഴി നൽകാമെന്നു നേരത്തെ ട്രംപ് പറഞ്ഞിരുന്നു. ട്രംപ് നുണ പറയാനുള്ള സാധ്യത കണക്കിലെടുത്തു അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചകൾക്കുശേഷം കുറിപ്പു തയാറാക്കിയിരുന്നതായി കോമി സെനറ്റ് ഇന്റലിജൻസ് കമ്മിറ്റി മുന്പാകെ മൊഴി നൽകിയിരുന്നു. എഫ്ബിഐയെയും തന്നെയും അപകീർത്തിപ്പെടുത്താൻ ട്രംപ് ശ്രമിച്ചെന്നും കോമി ആരോപിച്ചിരുന്നു. അറ്റോർണി ജനറൽ ജെഫ് സെഷൻസ് കഴിഞ്ഞ ദിവസം നൽകിയ മൊഴിയിൽ റഷ്യൻ ഇടപെടൽ സംബന്ധിച്ച ആരോപണം തള്ളിയിരുന്നു.
ട്രംപിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ദേശീയ ഇന്റലിജൻസ് ഡയറക്ടർ ഡാനിയൽ കോട്സ്, ദേശീയ സുരക്ഷാ ഏജൻസി മേധാവി മൈക്ക് റോജേഴ്സ്, മുൻ ഡെപ്യൂട്ടി റിച്ചാർഡ് ലെഗറ്റ് എന്നിവരുമായി മുൻ എഫ്ബിഐ മേധാവികൂടിയായ മ്യൂള്ളർ കൂടിക്കാഴ്ച നടത്തുമെന്നു പത്രം പറഞ്ഞു.
ഈ മൂന്ന് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് മ്യുള്ളർ ഒരുങ്ങുകയാണെന്നു ന്യൂയോർക്ക് ടൈംസും റിപ്പോർട്ടു ചെയ്തു. നേരത്തെ റഷ്യൻ ബന്ധത്തെക്കുറിച്ച് തെളിവില്ലാതെ വാർത്ത നൽകിയവർ ഇപ്പോൾ നിയമ തടസമുണ്ടാക്കിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണെന്നു ട്രംപ് ട്വീറ്റ് ചെയ്തു.
എഫ്ബിഐ ഡയറക്ടർ പദവിയിൽനിന്നു ജെയിംസ് കോമിയെ ട്രംപ് പുറത്താക്കി ദിവസങ്ങൾക്കകം തന്നെ ട്രംപിനെതിരേയുള്ള ആരോപണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നു വാഷിംഗ്ടൺ പോസ്റ്റ് പറഞ്ഞു. മുൻ ദേശീയസുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിന്നിനെതിരേ അന്വേഷണം നടത്തുന്നതിൽനിന്നു കോമിയെ ട്രംപ് തടഞ്ഞോ എന്നാണ് മ്യുള്ളർ അന്വേഷിക്കുന്നത്. കോമിയും താനും തമ്മിൽ നടന്ന കൂടിക്കാഴ്ചകളെക്കുറിച്ച് മ്യൂള്ളർ കമ്മീഷന്റെ മുന്പാകെ ഹാജരായി മൊഴി നൽകാമെന്നു നേരത്തെ ട്രംപ് പറഞ്ഞിരുന്നു. ട്രംപ് നുണ പറയാനുള്ള സാധ്യത കണക്കിലെടുത്തു അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചകൾക്കുശേഷം കുറിപ്പു തയാറാക്കിയിരുന്നതായി കോമി സെനറ്റ് ഇന്റലിജൻസ് കമ്മിറ്റി മുന്പാകെ മൊഴി നൽകിയിരുന്നു. എഫ്ബിഐയെയും തന്നെയും അപകീർത്തിപ്പെടുത്താൻ ട്രംപ് ശ്രമിച്ചെന്നും കോമി ആരോപിച്ചിരുന്നു. അറ്റോർണി ജനറൽ ജെഫ് സെഷൻസ് കഴിഞ്ഞ ദിവസം നൽകിയ മൊഴിയിൽ റഷ്യൻ ഇടപെടൽ സംബന്ധിച്ച ആരോപണം തള്ളിയിരുന്നു.