ന്യൂഡൽഹി: മൂന്നാറിൽ കെട്ടിടനിർമാണത്തിനു നിയന്ത്രണവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ. കെട്ടിടങ്ങൾ നിർമിക്കുന്നതിനു മലിനീകരണ നിയന്ത്രണ ബോർഡിന്റെയും റവന്യൂ വകുപ്പിന്റെയും അനുമതികൂടി വാങ്ങണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. നിലവിൽ പഞ്ചായത്തിന്റെ മാത്രം അനുമതിയിൽ മൂന്നാറിൽ കെട്ടിട നിർമാണം സാധ്യമായിരുന്നു.
മൂന്നാർ പഞ്ചായത്ത് ചട്ടം ലംഘിച്ചു കെട്ടിടങ്ങൾക്ക് എൻഒസി നൽകിയതായും ട്രൈബ്യൂണൽ കണ്ടെത്തി. ഏലമലക്കാടുകളിൽ മരം മുറിക്കരുതെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു. കേസിൽ ദേവികുളം സബ് കളക്ടർ കക്ഷി ചേരണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു.
അതേസമയം, മൂന്നാറിനു പ്രത്യേക നയമുണ്ടെന്നും അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുകതന്നെ ചെയ്യുമെന്നും ട്രൈബ്യൂണലിൽ സർക്കാരിനു വേണ്ടി അഡീഷണൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത് തന്പാൻ അറിയിച്ചു. മൂന്നാർ കൈയേറ്റ വിഷയത്തിൽ സംസ്ഥാന സർക്കാർ ഉടൻ നടപടിയെടുക്കണമെന്നു കഴിഞ്ഞ ദിവസം ട്രൈബ്യൂണൽ വാക്കാൽ നിർദേശം നൽകിയിരുന്നു. ഒാഗസ്റ്റ് ഏഴിനു കേസ് വീണ്ടും പരിഗണിക്കും.
മൂന്നാർ പഞ്ചായത്ത് ചട്ടം ലംഘിച്ചു കെട്ടിടങ്ങൾക്ക് എൻഒസി നൽകിയതായും ട്രൈബ്യൂണൽ കണ്ടെത്തി. ഏലമലക്കാടുകളിൽ മരം മുറിക്കരുതെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു. കേസിൽ ദേവികുളം സബ് കളക്ടർ കക്ഷി ചേരണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു.
അതേസമയം, മൂന്നാറിനു പ്രത്യേക നയമുണ്ടെന്നും അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുകതന്നെ ചെയ്യുമെന്നും ട്രൈബ്യൂണലിൽ സർക്കാരിനു വേണ്ടി അഡീഷണൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത് തന്പാൻ അറിയിച്ചു. മൂന്നാർ കൈയേറ്റ വിഷയത്തിൽ സംസ്ഥാന സർക്കാർ ഉടൻ നടപടിയെടുക്കണമെന്നു കഴിഞ്ഞ ദിവസം ട്രൈബ്യൂണൽ വാക്കാൽ നിർദേശം നൽകിയിരുന്നു. ഒാഗസ്റ്റ് ഏഴിനു കേസ് വീണ്ടും പരിഗണിക്കും.