പൂന: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോറ ചുഴലിക്കൊടുങ്കാറ്റ് ഇന്നു ബംഗ്ലാദേശ് തീരത്തേക്കടുക്കും. ഇന്നുച്ചയോടെ അതു തീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറും.മോറയുടെ സ്വാധീനത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം കേരളത്തിൽ പ്രവേശിച്ചു. ഒപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും കാലവർഷം എത്തും. ബംഗ്ലാദേശിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ ഉണ്ടാകും. ബംഗ്ലാദേശിനു പ്രളയഭീഷണി യും ഉണ്ട്.
ഇന്ത്യാ സമുദ്രത്തിൽ ഈ സീസണിലെ രണ്ടാമത്തെ ചുഴലിക്കൊടുങ്കാറ്റാണ്. ആദ്യത്തേത് മാരുത ഏപ്രിലിൽ ഇന്ത്യോനേഷ്യൻ മേഖലയിലായിരുന്നു. മോറ ശ്രീലങ്കയ്ക്കു കിഴക്ക് രൂപം കൊണ്ട് വടക്ക് - വടക്കുകിഴക്ക് ദിശയിൽ നീങ്ങി. ശ്രീലങ്കയിൽ 175 പേരുടെ മരണത്തിനിടയാക്കിയ പ്രളയവും മണ്ണിടിച്ചിലും മോറ മൂലം ഉണ്ടായി.
(പേജ് 07)
ഇന്ത്യാ സമുദ്രത്തിൽ ഈ സീസണിലെ രണ്ടാമത്തെ ചുഴലിക്കൊടുങ്കാറ്റാണ്. ആദ്യത്തേത് മാരുത ഏപ്രിലിൽ ഇന്ത്യോനേഷ്യൻ മേഖലയിലായിരുന്നു. മോറ ശ്രീലങ്കയ്ക്കു കിഴക്ക് രൂപം കൊണ്ട് വടക്ക് - വടക്കുകിഴക്ക് ദിശയിൽ നീങ്ങി. ശ്രീലങ്കയിൽ 175 പേരുടെ മരണത്തിനിടയാക്കിയ പ്രളയവും മണ്ണിടിച്ചിലും മോറ മൂലം ഉണ്ടായി.
(പേജ് 07)