ന്യൂഡൽഹി: കശാപ്പിനായി കന്നുകാലികളെ ചന്തയിൽ വിൽക്കുന്നതും വാങ്ങുന്നതും നിരോധിച്ച കേന്ദ്രസർക്കാർ ഉത്തരവ് പശ്ചിമബംഗാളിൽ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രസർക്കാർ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും മമത പറഞ്ഞു.
സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാനുള്ള ബോധപൂർവമായ ശ്രമമാണു കേന്ദ്രത്തിന്റേത്. ഇത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കാനുള്ള ശ്രമമാണ്. കന്നുകാലി ഉത്തരവ് ബംഗാളിൽ നടപ്പാക്കില്ല. ഇക്കാര്യത്തിൽ നിയമവഴികൾ തേടും. ഇതു സംബന്ധിച്ച് അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തും.-മമത പറഞ്ഞു.
പ്രശ്നത്തിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധമിരന്പി. നാളെ ചെന്നൈയിൽ ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തും.
സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാനുള്ള ബോധപൂർവമായ ശ്രമമാണു കേന്ദ്രത്തിന്റേത്. ഇത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കാനുള്ള ശ്രമമാണ്. കന്നുകാലി ഉത്തരവ് ബംഗാളിൽ നടപ്പാക്കില്ല. ഇക്കാര്യത്തിൽ നിയമവഴികൾ തേടും. ഇതു സംബന്ധിച്ച് അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തും.-മമത പറഞ്ഞു.
പ്രശ്നത്തിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധമിരന്പി. നാളെ ചെന്നൈയിൽ ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തും.