ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗമായി ബിജെപി നേതാവ് ജോർജ് കുര്യൻ ചുമതലയേറ്റു. ഇന്നലെ രാവിലെ പതിനൊന്നിന് ഡൽഹിയിലെ ഖാൻ മാർക്കറ്റിനടുത്തുള്ള കമ്മീഷൻ ആസ്ഥാനത്ത് ചെയർമാൻ സയിദ് ഘായോറുൾ ഹസൻ റിസ്വിയുടെ സാന്നിധ്യത്തിലാണു ചുമതലയേറ്റത്. ന്യൂനപക്ഷ കമ്മീഷനംഗം എന്ന നിലയിൽ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാന്പത്തിക പുരോഗതിക്കു വേണ്ട സഹായങ്ങൾ ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്ന് ചുമതലയേറ്റശേഷം ജോർജ് കുര്യൻ മാധ്യമങ്ങളോടു പറഞ്ഞു.
രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഇപ്പോൾ കൂടുതൽ സുരക്ഷിതരാണെന്നും മതാടിസ്ഥാനത്തിലുള്ള ലഹളയും മറ്റും കുറയുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നും കുര്യൻ പറഞ്ഞു.
അതേസമയം, കണ്ണൂരിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കാളക്കുട്ടിയെ പരസ്യമായി കൊന്നത് മൃഗബലിയാണെന്നും അതിനെതിരേ കടുത്ത നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കന്നുകാലി വിൽപ്പന നിരോധനം ഏതെങ്കിലും മതത്തിനെതിരല്ല. ആവശ്യത്തിന് മാംസം ലഭ്യമാകാതെ വന്നാൽ സംസ്ഥാന സർക്കാരുകൾ അതിന് നടപടിയെടുക്കണം. ഭരണഘടനയുടെ ഏഴാം ഷെഡ്യുൾ പ്രകാരം കേരളത്തിന് അതുചോദ്യം ചെയ്യാമെന്നും അദ്ദേഹം പ്രതികരിച്ചു.
രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഇപ്പോൾ കൂടുതൽ സുരക്ഷിതരാണെന്നും മതാടിസ്ഥാനത്തിലുള്ള ലഹളയും മറ്റും കുറയുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നും കുര്യൻ പറഞ്ഞു.
അതേസമയം, കണ്ണൂരിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കാളക്കുട്ടിയെ പരസ്യമായി കൊന്നത് മൃഗബലിയാണെന്നും അതിനെതിരേ കടുത്ത നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കന്നുകാലി വിൽപ്പന നിരോധനം ഏതെങ്കിലും മതത്തിനെതിരല്ല. ആവശ്യത്തിന് മാംസം ലഭ്യമാകാതെ വന്നാൽ സംസ്ഥാന സർക്കാരുകൾ അതിന് നടപടിയെടുക്കണം. ഭരണഘടനയുടെ ഏഴാം ഷെഡ്യുൾ പ്രകാരം കേരളത്തിന് അതുചോദ്യം ചെയ്യാമെന്നും അദ്ദേഹം പ്രതികരിച്ചു.