കൊളംബോ: ശ്രീലങ്കയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ച കൂടുതൽ പേരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. മരണസംഖ്യ 180 ആയി. കാണാതായ 110 പേരെക്കുറിച്ച് ഇനിയും വിവരമില്ല. ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 88ആണ്. രത്നപുര, കാലുത്തറ ജില്ലകളിൽ വെള്ളം ഇറങ്ങിത്തുടങ്ങി. വ്യാഴാഴ്ച ആരംഭിച്ച പേമാരിയിലും മണ്ണിടിച്ചിലിലും ഇതുവരെ 412 വീടുകൾ പൂർണമായും 4200 വീടുകൾ ഭാഗികമായും തകർന്നു.