ന്യൂഡൽഹി: ഷൂട്ടിംഗ് കളത്തിൽ ഉന്നം പിടിച്ച കൈകൾക്ക് അക്രമികളെ കണ്ട പ്പോഴും പിഴച്ചില്ല. ദേശീയ ഷൂട്ടിംഗ് താരവും കോച്ചുമായ അയിഷ ഫലക് (33) വ്യാഴാഴ്ച തോക്ക് ഉപയോഗിച്ചത് ഭർത്താവിന്റെ സഹോദരനെ രക്ഷിക്കാനാണ്. ഭർതൃ സഹോദരനായ ആസിഫിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച അക്രമികളിൽ രണ്ടുപേരെ അയിഷ വെടിവെച്ചിടുകയും ചെയ്തു. ഡൽഹിയിലെ ദരിയാഗഞ്ചിലാണു സംഭവം.
ടാക്സി ഡ്രൈവർ കൂടിയായ ഡൽഹി സർവകലാശാലാ വിദ്യാർഥി ആസിഫിന്റെ ടാക്സിയിൽ കയറിയ സംഘം ആസിഫിനെ തട്ടിക്കൊണ്ടുപോയി പണവും മറ്റ് സാധനങ്ങളും കവർന്നതോടെയാണ് സംഭവത്തിന്റെ തുടക്കം. പഴ്സിൽ 150 രൂപ മാത്രമേയുള്ളെന്നു കണ്ടതോടെ ആസിഫിനെ ഗുരുതരമായി മർദിച്ച സംഘം ഒരു അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റി. തുടർന്ന് ആസിഫിന്റെ വീട്ടിലേക്കു വിളിച്ച് ഒരു മണിക്കൂറിനുള്ളിൽ 25,000 രൂപ എത്തിച്ചില്ലെങ്കിൽ ആസിഫിന്റെ ജീവനെടുക്കുമെന്നു ഭീഷണിപ്പെടുതത്തി.
ഇതേത്തുടർന്ന് അയിഷ അടക്കമുള്ള ആസിഫിന്റെ കുടുംബവും അവർ അറിയിച്ചതനുസരിച്ച് പോലീസും അക്രമികൾ പറഞ്ഞ സ്ഥലത്തെത്തിയെങ്കിലും പോലീസിനെകണ്ട തോടെ അവർ കടന്നു. എങ്കിലും പണവുമായി സംഘത്തെ പിന്തുടർന്ന അയിഷ ശാസ്ത്രി പാർക്കിൽ വച്ച് അക്രമികൾക്കു നേരേ വെടിയുതിർക്കുകയായിരുന്നു. അക്രമികളിൽ ഒരാളുടെ അരക്കെട്ടിലും മറ്റൊരാളുടെ കാലിലുമാണു വെടിയേറ്റത്. വെടിയേറ്റു വീണ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
തോക്കിനു ലൈസൻസുള്ളതിനാലും ഭർതൃ സഹോദരന്റെ ജീവൻ രക്ഷിക്കാനാണ് ഉപയോഗിച്ചതെന്നതിനാലും ഇവർക്ക് നിയമ പരിരക്ഷ ലഭിക്കുമെന്നു പോലീസ് പറഞ്ഞു. ഉത്തരമേഖലാ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ 2015ൽ വെങ്കലം നേടിയിട്ടുള്ള താരമാണ് അയിഷ.
ടാക്സി ഡ്രൈവർ കൂടിയായ ഡൽഹി സർവകലാശാലാ വിദ്യാർഥി ആസിഫിന്റെ ടാക്സിയിൽ കയറിയ സംഘം ആസിഫിനെ തട്ടിക്കൊണ്ടുപോയി പണവും മറ്റ് സാധനങ്ങളും കവർന്നതോടെയാണ് സംഭവത്തിന്റെ തുടക്കം. പഴ്സിൽ 150 രൂപ മാത്രമേയുള്ളെന്നു കണ്ടതോടെ ആസിഫിനെ ഗുരുതരമായി മർദിച്ച സംഘം ഒരു അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റി. തുടർന്ന് ആസിഫിന്റെ വീട്ടിലേക്കു വിളിച്ച് ഒരു മണിക്കൂറിനുള്ളിൽ 25,000 രൂപ എത്തിച്ചില്ലെങ്കിൽ ആസിഫിന്റെ ജീവനെടുക്കുമെന്നു ഭീഷണിപ്പെടുതത്തി.
ഇതേത്തുടർന്ന് അയിഷ അടക്കമുള്ള ആസിഫിന്റെ കുടുംബവും അവർ അറിയിച്ചതനുസരിച്ച് പോലീസും അക്രമികൾ പറഞ്ഞ സ്ഥലത്തെത്തിയെങ്കിലും പോലീസിനെകണ്ട തോടെ അവർ കടന്നു. എങ്കിലും പണവുമായി സംഘത്തെ പിന്തുടർന്ന അയിഷ ശാസ്ത്രി പാർക്കിൽ വച്ച് അക്രമികൾക്കു നേരേ വെടിയുതിർക്കുകയായിരുന്നു. അക്രമികളിൽ ഒരാളുടെ അരക്കെട്ടിലും മറ്റൊരാളുടെ കാലിലുമാണു വെടിയേറ്റത്. വെടിയേറ്റു വീണ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
തോക്കിനു ലൈസൻസുള്ളതിനാലും ഭർതൃ സഹോദരന്റെ ജീവൻ രക്ഷിക്കാനാണ് ഉപയോഗിച്ചതെന്നതിനാലും ഇവർക്ക് നിയമ പരിരക്ഷ ലഭിക്കുമെന്നു പോലീസ് പറഞ്ഞു. ഉത്തരമേഖലാ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ 2015ൽ വെങ്കലം നേടിയിട്ടുള്ള താരമാണ് അയിഷ.