ശ്രീനഗർ: ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ സബ്സർ ഭട്ടിന്റെ വധത്തെത്തുടർന്ന് കാഷ്മീരിൽ വിഘടനവാദികൾ രണ്ടു ദിവസത്തേക്ക് പ്രഖ്യാപിച്ച ബന്ദ് തുടരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് കർഫ്യൂ ഏർപ്പെടുത്തി. ഭട്ടിനെ വധിച്ചതിൽ പ്രതിഷേധിച്ച് ഇന്നു ത്രാലിലേക്കു പ്രതിഷേധ റാലി നടത്താൻ വിഘടനവാദി നേതാക്കളായ സയീദ് അലിഷാ ഗീലാനി, മിർവെയ്സ് ഉമർ ഫറൂഖ്, യാസിൻ മാലിക് എന്നിവർ ആഹ്വാനം ചെയ്തു. മാലിക്കിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. ഗീലാനിയെയും മിർവെയ്സിനെയും വീട്ടുതടങ്കലിലാക്കി.
മത്സരപരീക്ഷ എഴുതേണ്ട വിദ്യാർഥികളെ കർഫ്യുവിൽനിന്ന് ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു. ശ്രീനഗറിലെ എല്ലാ കോളജുകൾക്കും ഹയർസെക്കൻഡറി സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
കാഷ്മീർ താഴ്വരയിലെ പുൽവാമ, കുൽഗാം, ഷോപിയാൻ, സോപോർ തുടങ്ങിയ പ്രദേശങ്ങളിൽ സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. പ്രക്ഷോഭകർ സുരക്ഷാസേനയ്ക്കു നേരെ കല്ലേറു നടത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് പോലീസ് വക്താക്കളുടെ ഭാഷ്യം.
ശ്രീനഗറിലെ ഏഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യു പ്രഖ്യാപിച്ചു. ഖന്യർ, നോഹാത, സഫഖാദൽ, എംആർ ഗഞ്ജ്, റെയ്നവാരി, ഖൽഹുദ്, മൈസുമ എന്നിവിടങ്ങളിലാണ് മുൻകരുതലായി കർഫ്യു ഏർപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ കാഷ്മീരിലെ അനന്ത്നാഗ്, പുൽവാമ, ഷോഫിയാൻ ജില്ലകളിലും വടക്കൻ കാഷ്മീരിലെ സോപോറ നഗരത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മധ്യകാഷ്മീരിലെ ബഡ്ഗാമും കർഫ്യു ബാധിതമാണ്.
സബ്സർ ഭട്ട് ഉൾപ്പെടെ രണ്ടുപേരുടെ വധത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളിൽ മുപ്പതു പേർക്ക് പരിക്കേറ്റിരുന്നു. ഭട്ടിനെ വധിക്കാനുള്ള സുരക്ഷാസേനയുടെ നടപടിക്കിടെ ഒരു ഗ്രാമവാസിയും കൊല്ലപ്പെട്ടിരുന്നു. ഭട്ടിന്റെ സംസ്കാരം ഇന്നലെ രാവിലെ ത്രാലിലെ റസ്താനയിൽ നടന്നു. നൂറുകണക്കിന് ആളുകൾ ചടങ്ങിൽ സംബന്ധിച്ചു.
കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനിയുടെ പിതാവ് മുസാഫർ വാനിയും സംസ്കാരചടങ്ങിൽ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്. സംഘർഷങ്ങളുടെയും പിരിമുറുക്കത്തിന്റെയും പശ്ചാത്തലത്തിൽ സർക്കാർ മൊബൈൽ ഇന്റർനെറ്റ് നിരോധിക്കുകയും ഫോൺ വിളികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.
യാസിൻ മാലിക്കിനെ ജയിലിലടച്ചു
ശ്രീനഗർ: ജമ്മു കാഷ്മീർ ലിബറേഷൻ ഫ്രണ്ട്(ജെകെഎൽഎഫ്) തലവൻ യാസിൻ മാലിക്കിനെ ഇന്നലെ അറസ്റ്റ് ചെയ്ത് ശ്രീനഗർ സെൻട്രൽ ജയിലിലടച്ചു. മൈസുമയിലെ വീട്ടിലെത്തിയാണു പോലീസ് യാസിൻ മാലിക്കിനെ അറസ്റ്റ് ചെയ്തത്.
സുരക്ഷാസേന ശനിയാഴ്ച വധിച്ച ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ സബ്സർ ഭട്ടിന്റെയും മറ്റൊരു ഭീകരന്റെയും വീടുകൾ സന്ദർശിച്ചതിനാണു മാലിക്കിനെ അറസ്റ്റ് ചെയ്തത്.
മത്സരപരീക്ഷ എഴുതേണ്ട വിദ്യാർഥികളെ കർഫ്യുവിൽനിന്ന് ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു. ശ്രീനഗറിലെ എല്ലാ കോളജുകൾക്കും ഹയർസെക്കൻഡറി സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
കാഷ്മീർ താഴ്വരയിലെ പുൽവാമ, കുൽഗാം, ഷോപിയാൻ, സോപോർ തുടങ്ങിയ പ്രദേശങ്ങളിൽ സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. പ്രക്ഷോഭകർ സുരക്ഷാസേനയ്ക്കു നേരെ കല്ലേറു നടത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് പോലീസ് വക്താക്കളുടെ ഭാഷ്യം.
ശ്രീനഗറിലെ ഏഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യു പ്രഖ്യാപിച്ചു. ഖന്യർ, നോഹാത, സഫഖാദൽ, എംആർ ഗഞ്ജ്, റെയ്നവാരി, ഖൽഹുദ്, മൈസുമ എന്നിവിടങ്ങളിലാണ് മുൻകരുതലായി കർഫ്യു ഏർപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ കാഷ്മീരിലെ അനന്ത്നാഗ്, പുൽവാമ, ഷോഫിയാൻ ജില്ലകളിലും വടക്കൻ കാഷ്മീരിലെ സോപോറ നഗരത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മധ്യകാഷ്മീരിലെ ബഡ്ഗാമും കർഫ്യു ബാധിതമാണ്.
സബ്സർ ഭട്ട് ഉൾപ്പെടെ രണ്ടുപേരുടെ വധത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളിൽ മുപ്പതു പേർക്ക് പരിക്കേറ്റിരുന്നു. ഭട്ടിനെ വധിക്കാനുള്ള സുരക്ഷാസേനയുടെ നടപടിക്കിടെ ഒരു ഗ്രാമവാസിയും കൊല്ലപ്പെട്ടിരുന്നു. ഭട്ടിന്റെ സംസ്കാരം ഇന്നലെ രാവിലെ ത്രാലിലെ റസ്താനയിൽ നടന്നു. നൂറുകണക്കിന് ആളുകൾ ചടങ്ങിൽ സംബന്ധിച്ചു.
കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനിയുടെ പിതാവ് മുസാഫർ വാനിയും സംസ്കാരചടങ്ങിൽ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്. സംഘർഷങ്ങളുടെയും പിരിമുറുക്കത്തിന്റെയും പശ്ചാത്തലത്തിൽ സർക്കാർ മൊബൈൽ ഇന്റർനെറ്റ് നിരോധിക്കുകയും ഫോൺ വിളികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.
യാസിൻ മാലിക്കിനെ ജയിലിലടച്ചു
ശ്രീനഗർ: ജമ്മു കാഷ്മീർ ലിബറേഷൻ ഫ്രണ്ട്(ജെകെഎൽഎഫ്) തലവൻ യാസിൻ മാലിക്കിനെ ഇന്നലെ അറസ്റ്റ് ചെയ്ത് ശ്രീനഗർ സെൻട്രൽ ജയിലിലടച്ചു. മൈസുമയിലെ വീട്ടിലെത്തിയാണു പോലീസ് യാസിൻ മാലിക്കിനെ അറസ്റ്റ് ചെയ്തത്.
സുരക്ഷാസേന ശനിയാഴ്ച വധിച്ച ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ സബ്സർ ഭട്ടിന്റെയും മറ്റൊരു ഭീകരന്റെയും വീടുകൾ സന്ദർശിച്ചതിനാണു മാലിക്കിനെ അറസ്റ്റ് ചെയ്തത്.