ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ ഇപ്പോൾ നടക്കുന്ന അവിശുദ്ധ യുദ്ധം നേരിടാൻ സൈന്യം നൂതനആശയങ്ങൾ സ്വീകരിക്കുമെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്. കാഷ്മീരി യുവാവിനെ മനുഷ്യമതിലാക്കി സൈനികവാഹനങ്ങൾക്കു മുന്നിൽ കെട്ടിയിട്ട് പ്രക്ഷോഭകരെ നേരിട്ട മേജർ ലീതുൾ ഗൊഗോയിയുടെ നടപടിയെ അദ്ദേഹം പ്രശംസിച്ചു. യുവ ഓഫീസർമാർക്ക് മാനസിക പിന്തുണ നല്കാനാണ് ഗൊഗോയിക്ക് പുരസ്കാരം നല്കിയതെന്നും റാവത് പറഞ്ഞു.
കാഷ്മീരിൽ നടക്കുന്നത് അവിശുദ്ധ യുദ്ധമാണ്. അതുകൊണ്ടുതന്നെ നൂതനമാർഗങ്ങൾ സ്വീകരിക്കേണ്ടിവരും. പ്രക്ഷോഭകർ സൈന്യത്തിനു നേരേ കല്ലെറിയുന്പോൾ എന്തു നടപടി സ്വീകരിക്കണമെന്നാണ് നിർദേശിക്കാനാവുക? മരണത്തിനായി കാത്തിരിക്കാൻ ആവശ്യപ്പെടണമോ? ഗൊഗോയിയുടെ നടപടിയെ മനുഷ്യാവകാശ പ്രവർത്തകരും മുൻ സൈനികരും ഉൾപ്പെടെ രൂക്ഷമായി വിമർശിച്ചതിനെതിരേ റാവത് ചോദിച്ചു.
പ്രക്ഷോഭകർ കല്ലിനു പകരം തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിക്കുകയായിരുന്നെങ്കിൽ ഞാൻ സന്തോഷിക്കുമായിരുന്നു. അപ്പോൾ എന്തു ചെയ്യണമെന്ന് കൂടുതൽ ആലോചിക്കേണ്ടതില്ലല്ലോ - റാവത് പിടിഐക്കു നല്കിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
കാഷ്മീരിൽ നടക്കുന്നത് അവിശുദ്ധ യുദ്ധമാണ്. അതുകൊണ്ടുതന്നെ നൂതനമാർഗങ്ങൾ സ്വീകരിക്കേണ്ടിവരും. പ്രക്ഷോഭകർ സൈന്യത്തിനു നേരേ കല്ലെറിയുന്പോൾ എന്തു നടപടി സ്വീകരിക്കണമെന്നാണ് നിർദേശിക്കാനാവുക? മരണത്തിനായി കാത്തിരിക്കാൻ ആവശ്യപ്പെടണമോ? ഗൊഗോയിയുടെ നടപടിയെ മനുഷ്യാവകാശ പ്രവർത്തകരും മുൻ സൈനികരും ഉൾപ്പെടെ രൂക്ഷമായി വിമർശിച്ചതിനെതിരേ റാവത് ചോദിച്ചു.
പ്രക്ഷോഭകർ കല്ലിനു പകരം തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിക്കുകയായിരുന്നെങ്കിൽ ഞാൻ സന്തോഷിക്കുമായിരുന്നു. അപ്പോൾ എന്തു ചെയ്യണമെന്ന് കൂടുതൽ ആലോചിക്കേണ്ടതില്ലല്ലോ - റാവത് പിടിഐക്കു നല്കിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.