ന്യൂഡൽഹി: ടാങ്ക്, യുദ്ധവിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, മറ്റ് ആയുധങ്ങൾ എന്നിവ മേയ്ക്ക് ഇൻ ഇന്ത്യ കാന്പയിന്റെ ഭാഗമായി നിർമിക്കുന്നതിന് സ്വകാര്യ സംരംഭകർക്ക് വ്യവസായ മന്ത്രാലയം ലൈസൻസ് നല്കുന്നു. വകുപ്പിലെ ഇൻഡസ്ട്രി പോളിസി ആൻഡ് പ്രമോഷൻ (ഡിഐപിപി) ലൈസൻസ് നല്കുമെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നു.
ടാങ്കുകൾ, തോക്കുകൾ ഘടിപ്പിച്ച വാഹനങ്ങൾ, മൈൻ കണ്ടെത്തുന്ന ഉപകരം, സൈനിക വാഹനങ്ങൾ, യുദ്ധവിമാനങ്ങളുടെ യന്ത്രഭാഗം, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, ജൈവ-രാസ ആയുധങ്ങൾ, യുദ്ധക്കപ്പലുകൾ എന്നിവ നിർമിക്കാനാണ് ലൈസൻസ് നലകുന്നത്.
ടാങ്കുകൾ, തോക്കുകൾ ഘടിപ്പിച്ച വാഹനങ്ങൾ, മൈൻ കണ്ടെത്തുന്ന ഉപകരം, സൈനിക വാഹനങ്ങൾ, യുദ്ധവിമാനങ്ങളുടെ യന്ത്രഭാഗം, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, ജൈവ-രാസ ആയുധങ്ങൾ, യുദ്ധക്കപ്പലുകൾ എന്നിവ നിർമിക്കാനാണ് ലൈസൻസ് നലകുന്നത്.