ന്യൂഡൽഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ സംവിധാനം തുടങ്ങാൻ പദ്ധതിയിടുന്നു. രണ്ടു വർഷത്തിനുള്ളിൽ സേവനം തുടങ്ങാനാണ് തീരുമാനം. പ്രകൃതിക്ഷോഭങ്ങളിൽ ടെലിഫോൺ സംവിധാനങ്ങൾ തകരാറിലാകുന്പോൾ ആശയവിനിമയ മാർഗം എന്ന രീതിയിലാണ് സാറ്റലൈറ്റ് ഫോൺ ബിഎസ്എൻഎൽ ആവിഷ്കരിക്കുക.
രാജ്യത്തിന്റെ ഏതു ഭാഗത്തുനിന്നും സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കാം. വിമാനത്തിനുള്ളിലും കപ്പലിലും വരെ ഉപയോഗിക്കാൻ കഴിയുന്ന സാറ്റലൈറ്റ് ഫോണുകൾക്ക് ഭൂമിയിൽനിന്ന് 35,700 കിലോമീറ്റർ ഉയരത്തിൽ നിൽക്കുന്ന ഉപഗ്രഹത്തിൽനിന്നാണ് സിഗ്നലുകൾ ലഭിക്കുക. സാധാരണ മൊബൈൽ സിഗ്നലുകൾ ടവറിന് 25-30 കിലോമീറ്റർ ചുറ്റളവിൽ മാത്രം സിഗ്നൽ നല്കുന്ന സ്ഥാനത്താണിത്. ഇൻമാർസാറ്റ് വഴിയാണ് ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ സേവനം ആരംഭിക്കുക. പ്രാരംഭഘട്ടത്തിൽ സർക്കാർ ഏജൻസികൾക്കു മാത്രമായിരിക്കും സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കാൻ കഴിയുക. പിന്നീട് പൊതുജനങ്ങൾക്കും നല്കിത്തുടങ്ങും. 14 ഉപഗ്രഹങ്ങൾ ചേർന്നതാണ് ഇൻമാർസാറ്റ്.
ഇപ്പോൾ രാജ്യത്ത് സാറ്റലൈറ്റ് ഫോൺ കണക്ഷനുകൾ വളരെ ക്കുറവാണ്. പൊതുജനങ്ങൾക്കുകൂടി ലഭ്യമായിത്തുടങ്ങിയാൽ വലിയൊരു മാറ്റത്തിനു തുടക്കമാകും. എണ്ണം കൂടുന്നതനുസരിച്ച് ചെലവു കുറയ്ക്കാനാകുമെന്നും ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പറഞ്ഞു.
രാജ്യത്തിന്റെ ഏതു ഭാഗത്തുനിന്നും സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കാം. വിമാനത്തിനുള്ളിലും കപ്പലിലും വരെ ഉപയോഗിക്കാൻ കഴിയുന്ന സാറ്റലൈറ്റ് ഫോണുകൾക്ക് ഭൂമിയിൽനിന്ന് 35,700 കിലോമീറ്റർ ഉയരത്തിൽ നിൽക്കുന്ന ഉപഗ്രഹത്തിൽനിന്നാണ് സിഗ്നലുകൾ ലഭിക്കുക. സാധാരണ മൊബൈൽ സിഗ്നലുകൾ ടവറിന് 25-30 കിലോമീറ്റർ ചുറ്റളവിൽ മാത്രം സിഗ്നൽ നല്കുന്ന സ്ഥാനത്താണിത്. ഇൻമാർസാറ്റ് വഴിയാണ് ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ സേവനം ആരംഭിക്കുക. പ്രാരംഭഘട്ടത്തിൽ സർക്കാർ ഏജൻസികൾക്കു മാത്രമായിരിക്കും സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കാൻ കഴിയുക. പിന്നീട് പൊതുജനങ്ങൾക്കും നല്കിത്തുടങ്ങും. 14 ഉപഗ്രഹങ്ങൾ ചേർന്നതാണ് ഇൻമാർസാറ്റ്.
ഇപ്പോൾ രാജ്യത്ത് സാറ്റലൈറ്റ് ഫോൺ കണക്ഷനുകൾ വളരെ ക്കുറവാണ്. പൊതുജനങ്ങൾക്കുകൂടി ലഭ്യമായിത്തുടങ്ങിയാൽ വലിയൊരു മാറ്റത്തിനു തുടക്കമാകും. എണ്ണം കൂടുന്നതനുസരിച്ച് ചെലവു കുറയ്ക്കാനാകുമെന്നും ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പറഞ്ഞു.