കൊളംബോ: ശ്രീലങ്കയിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 150 ആയി. 112 പേരെ കാണാതായി. 2003നുശേഷം ഇത്ര ശക്തമായ പേമാരി ആദ്യമാണ്. ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യ അയച്ച രണ്ടാമത്തെ നാവിക കപ്പൽ ഐഎൻഎസ് ശാർദുൽ ഇന്നലെ കൊളംബോയിലെത്തിയപ്പോൾ വിദേശമന്ത്രി രവി കരുണനായകെ സ്വീകരിച്ചു. മൂന്നാമത്തെ കപ്പൽ ഇന്നെത്തും.
ദക്ഷിണ ജില്ലയായ ഗാലെയിലാണ് പ്രളയം ഏറെ നാശം വിതച്ചത്. ബറ്റിക്കലോവ, കൊളംബോ, കലുത്താര, കാൻഡി, കെഗാലെ, മട്ടാര, മുല്ലൈത്തീവ്, രത്നപുര, ട്രിങ്കോമാലി, വാവുനിയ മേഖലകളിലും പ്രളയവും മണ്ണിടിച്ചിലുമുണ്ടായി.
പതിനഞ്ചു ജില്ലകളിലായി അഞ്ചുലക്ഷം പേർ പ്രളയക്കെടുതി നേരിടുന്നതായി ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. നിലവാല നദിയിലെ അണക്കെട്ട് അപകടത്തിലാണ്. ഇതു പൊട്ടിയാൽ മട്ടാര പട്ടണം വെള്ളത്തിലാവും. വ്യാഴാഴ്ച ആരംഭിച്ച മഴ ശമിച്ചെങ്കിലും അടുത്ത ദിവസങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ദക്ഷിണ ജില്ലയായ ഗാലെയിലാണ് പ്രളയം ഏറെ നാശം വിതച്ചത്. ബറ്റിക്കലോവ, കൊളംബോ, കലുത്താര, കാൻഡി, കെഗാലെ, മട്ടാര, മുല്ലൈത്തീവ്, രത്നപുര, ട്രിങ്കോമാലി, വാവുനിയ മേഖലകളിലും പ്രളയവും മണ്ണിടിച്ചിലുമുണ്ടായി.
പതിനഞ്ചു ജില്ലകളിലായി അഞ്ചുലക്ഷം പേർ പ്രളയക്കെടുതി നേരിടുന്നതായി ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. നിലവാല നദിയിലെ അണക്കെട്ട് അപകടത്തിലാണ്. ഇതു പൊട്ടിയാൽ മട്ടാര പട്ടണം വെള്ളത്തിലാവും. വ്യാഴാഴ്ച ആരംഭിച്ച മഴ ശമിച്ചെങ്കിലും അടുത്ത ദിവസങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.