മനില: ഫിലിപ്പീൻസിലെ മിൻഡനാവോ പ്രവിശ്യയിലെ മരാവി നഗരം ഐഎസ് ബന്ധമുള്ള ഭീകരരിൽ നിന്നു മോചിപ്പിക്കുന്നതിന് സൈന്യം ആരംഭിച്ച പോരാട്ടം ആറാംദിവസത്തിലേക്കു കടന്നപ്പോൾ മരണസംഖ്യ നൂറിനടുത്തായി. അബുസായഫ്,മൗട്ടേ ഗ്രൂപ്പിൽപ്പെട്ട 60ഭീകരരെ സൈന്യം കൊലപ്പെടുത്തി. 13 സൈനികരും നാലു പോലീസുകാരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. നഗരത്തിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച 19 സിവിലിയന്മാരെ ഭീകരർ വധിച്ചു.
ഒട്ടേറെപ്പേർ നഗരം വിട്ടെങ്കിലും ഭീകരരുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ 2000 പേർ കുടുങ്ങിയിട്ടുണ്ടെന്നാണു റിപ്പോർട്ട്. ഭീകരരുടെ താവളങ്ങളിൽ സൈനിക ഹെലികോപ്റ്ററുകൾ ആക്രമണം നടത്തി.
ഭീകരർ കൊന്നു തള്ളിയ സിവിലിയന്മാരുടെ മൃതദേഹങ്ങൾ സൈന്യം വീണ്ടെടുത്തു. മരാവിയിൽ നിന്നു ട്രക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച എട്ടു ക്രൈസ്തവരെ ഭീകരർ കൈകൾ കെട്ടി വെടിവച്ചുകൊന്നു. ഒരു കത്തീഡ്രലും സ്കൂളും ആശുപത്രിയും കൈയടക്കിയ ഭീകരർ നിരവധി ക്രൈസ്തവരെ ബന്ദികളാക്കിയതായും റിപ്പോർട്ടുണ്ട്.മിൻഡനാവോയിൽ പ്രസിഡന്റ് ഡുട്ടെർട്ടെ നേരത്തെ പട്ടാളനിയമം പ്രഖ്യാപിച്ചിരുന്നു.
ഒട്ടേറെപ്പേർ നഗരം വിട്ടെങ്കിലും ഭീകരരുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ 2000 പേർ കുടുങ്ങിയിട്ടുണ്ടെന്നാണു റിപ്പോർട്ട്. ഭീകരരുടെ താവളങ്ങളിൽ സൈനിക ഹെലികോപ്റ്ററുകൾ ആക്രമണം നടത്തി.
ഭീകരർ കൊന്നു തള്ളിയ സിവിലിയന്മാരുടെ മൃതദേഹങ്ങൾ സൈന്യം വീണ്ടെടുത്തു. മരാവിയിൽ നിന്നു ട്രക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച എട്ടു ക്രൈസ്തവരെ ഭീകരർ കൈകൾ കെട്ടി വെടിവച്ചുകൊന്നു. ഒരു കത്തീഡ്രലും സ്കൂളും ആശുപത്രിയും കൈയടക്കിയ ഭീകരർ നിരവധി ക്രൈസ്തവരെ ബന്ദികളാക്കിയതായും റിപ്പോർട്ടുണ്ട്.മിൻഡനാവോയിൽ പ്രസിഡന്റ് ഡുട്ടെർട്ടെ നേരത്തെ പട്ടാളനിയമം പ്രഖ്യാപിച്ചിരുന്നു.