ന്യൂഡൽഹി: ജില്ലാ അധികൃതരുടെ വിലക്കു മറികടന്ന് കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ ദളിതർക്കെതിരേയുള്ള ജാതീയ ആക്രമണത്തെ ത്തുടർന്നു സംഘർഷം രൂക്ഷമായ ഉത്തർപ്രദേശിലെ സഹാരൻപുർ സന്ദർശിച്ചു. ബിജെപി ഭരണത്തിൽ രാജ്യത്താകെ ദളിതർ ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയാവുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. ബിജെപി അധികാരത്തിലെത്തിയതോടെ യുപിയിൽ ക്രമസമാധാനനില തകർന്നെന്നും അദ്ദേഹം ആരോപിച്ചു.
രാഹുലിനെ തടയാൻ പോലീസ് വേലിക്കെട്ടുകൾ തീർത്ത് എല്ലാ സന്നാഹങ്ങളും ഒരുക്കിയിരുന്നെങ്കിലും വിലക്കു ലംഘിച്ചു സഹാരൻപുരിലെത്തിയ രാഹുൽ അക്രമിക്കപ്പെട്ട ദളിതരെ വീടുകളിൽ ചെന്നു കണ്ട് ആശ്വസിപ്പിച്ചു.
എഐസിസി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദ്, ഉത്തർപ്രദേശ് കോണ്ഗ്രസ് അധ്യക്ഷൻ രാജ് ബബ്ബർ എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു. ഒരു മാസത്തിലേറെയായി രജ്പുത്- ദളിത് വിഭാഗങ്ങൾ തമ്മിൽ തുടരുന്ന സംഘർഷത്തിനിടെ വീണ്ടുമുണ്ടായ അക്രമത്തിൽ കഴിഞ്ഞ ദിവസം രണ്ടു ദളിതർ കൊല്ലപ്പെട്ടിരുന്നു. പട്ടികജാതിക്കാരുടെ 50 വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. പതിനഞ്ചിലേറെ പേർക്കു പരിക്കേറ്റിട്ടുമുണ്ട്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യത്താകെ ദളിതർക്കെതിരേ ആസൂത്രിതമായി അക്രമണം നടത്തുകയും അവരെ അടിച്ചമർത്തുകയുമാണെന്നു രാഹുൽ പറഞ്ഞു.
യുപിയിലെ ബിജെപി സർക്കാരാകട്ടെ ദളിതരെ ഒറ്റപ്പെടുത്തുകയും അടിച്ചമർത്തുകയു മാണ്. ഇതിനെതിരേ നിൽക്കുന്ന എല്ലാവരെയും സർവശക്തിയും ഉപയോഗിച്ച് തടയുന്നു. പാവങ്ങളോട് സർക്കാരിന് അനുകന്പയില്ല. സ്യൂട്ട് ബൂട്ട് തരം മുതലാളികളോടാണു സർക്കാരിനു താത്പര്യം.
യുപിയിൽ ക്രമസമാധാനം പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഇന്ത്യയിലെ അശക്തരായ എല്ലാവരെയും ഭയപ്പെടുത്തുകയാണ് ബിജെപി സർക്കാരുകൾ ചെയ്യുന്നത്. രാജ്യം ഭരിക്കേണ്ട രീതി ഇതല്ലെന്ന് അദ്ദേഹം ബിജെപി നേതാക്കളെ ഓർമിപ്പിച്ചു. ദളിതരും ന്യൂനപക്ഷങ്ങളും വലിയ ഭയാശങ്കയിലാണു കഴിയുന്നതെന്നു രാഹുൽ ചൂണ്ടിക്കാട്ടി.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ സഹാരൻപുരിലെത്തിയ രാഹുൽ, സവർണർ അഗ്നിക്കിരയാക്കിയ ദളിത് വീടുകളിൽ സന്ദർശനം നടത്തി. അക്രമത്തിനിരയായ ദളിതരുമായി വിശദമായി സംസാരിച്ച അദ്ദേഹം ദളിത് കുട്ടികളെ മാറോടണച്ചു സ്നേഹം പ്രകടിപ്പിക്കാനും മറന്നില്ല. പോലീസിന്റെ അഭ്യർഥന മാനിച്ചു തിരികെ പോകുകയാണെങ്കിലും പോലീസ് അനുമതി കിട്ടിയാലുടൻ വീണ്ടും സ്ഥലത്തെത്തുമെന്ന് അദ്ദേഹം ദളിതർക്ക് ഉറപ്പുനൽകി. സഹാറൻപുരിൽ 400 അംഗ ദ്രുതകർമസേനയും നൂറുകണക്കിനു പോലീസും രംഗത്തുണ്ട്.
രാഹുൽ ഗാന്ധിയെ സഹാറൻപൂരിലേക്കു പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ജില്ലാ അതിർത്തിയിൽ തടയുമെന്നും യുപിയിലെ അഡീഷണൽ ഡിജിപി അദിത്യ മിശ്ര ഇന്നലെ രാവിലെയും പറഞ്ഞിരുന്നു. സാഹചര്യങ്ങൾ സാധാരണ നിലയിലാകുന്നതു വരെ രാഷ്ട്രീയ നേതാക്കൾ സന്ദർശിക്കരുതെന്ന് പോലീസ് അഭ്യർഥിച്ചു. യുപി മുൻമുഖ്യമന്ത്രി അഖിലേഷ് യാദവിന് കഴിഞ്ഞ ദിവസം അനുമതി നിഷേധിക്കുകയും ചെയ്തു.
ബിഎസ്പി നേതാവ് മായാവതി സഹാരൻപുരിലെത്തി മടങ്ങിയതോടെയാണു സംഘർഷം വീണ്ടും മൂർച്ഛിച്ചത്. മായാവതിയുടെ യോഗത്തിനെത്തി മടങ്ങിയ ദളിതർ സഞ്ചരിച്ചിരുന്ന ലോറി ആക്രമിക്കപ്പെട്ടു. യോഗി ആദ്യത്യനാഥ് സർക്കാരിനെതിരേ രൂക്ഷവിമർശനമാണു മായാവതി നടത്തിയത്.
ഡൽഹിയിൽ നിന്നു 181 കിലോമീറ്റർ അകലെയുള്ള സഹാരൻപുരിൽ ദളിത് വിഭാഗത്തിനെതിരേ മേൽജാതിക്കാരായ രജപുത്രർ അക്രമം നടത്തിയതായിരുന്നു തുടക്കം. ബിജെപി സർക്കാരിന്റെ പിന്തുണയോടെയാണു ദളിതരെ ആക്രമിച്ചതെന്നു ദളിത് നേതാക്കൾ ആരോപിക്കുന്നു.
ജോർജ് കള്ളിവയലിൽ
രാഹുലിനെ തടയാൻ പോലീസ് വേലിക്കെട്ടുകൾ തീർത്ത് എല്ലാ സന്നാഹങ്ങളും ഒരുക്കിയിരുന്നെങ്കിലും വിലക്കു ലംഘിച്ചു സഹാരൻപുരിലെത്തിയ രാഹുൽ അക്രമിക്കപ്പെട്ട ദളിതരെ വീടുകളിൽ ചെന്നു കണ്ട് ആശ്വസിപ്പിച്ചു.
എഐസിസി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദ്, ഉത്തർപ്രദേശ് കോണ്ഗ്രസ് അധ്യക്ഷൻ രാജ് ബബ്ബർ എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു. ഒരു മാസത്തിലേറെയായി രജ്പുത്- ദളിത് വിഭാഗങ്ങൾ തമ്മിൽ തുടരുന്ന സംഘർഷത്തിനിടെ വീണ്ടുമുണ്ടായ അക്രമത്തിൽ കഴിഞ്ഞ ദിവസം രണ്ടു ദളിതർ കൊല്ലപ്പെട്ടിരുന്നു. പട്ടികജാതിക്കാരുടെ 50 വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. പതിനഞ്ചിലേറെ പേർക്കു പരിക്കേറ്റിട്ടുമുണ്ട്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യത്താകെ ദളിതർക്കെതിരേ ആസൂത്രിതമായി അക്രമണം നടത്തുകയും അവരെ അടിച്ചമർത്തുകയുമാണെന്നു രാഹുൽ പറഞ്ഞു.
യുപിയിലെ ബിജെപി സർക്കാരാകട്ടെ ദളിതരെ ഒറ്റപ്പെടുത്തുകയും അടിച്ചമർത്തുകയു മാണ്. ഇതിനെതിരേ നിൽക്കുന്ന എല്ലാവരെയും സർവശക്തിയും ഉപയോഗിച്ച് തടയുന്നു. പാവങ്ങളോട് സർക്കാരിന് അനുകന്പയില്ല. സ്യൂട്ട് ബൂട്ട് തരം മുതലാളികളോടാണു സർക്കാരിനു താത്പര്യം.
യുപിയിൽ ക്രമസമാധാനം പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഇന്ത്യയിലെ അശക്തരായ എല്ലാവരെയും ഭയപ്പെടുത്തുകയാണ് ബിജെപി സർക്കാരുകൾ ചെയ്യുന്നത്. രാജ്യം ഭരിക്കേണ്ട രീതി ഇതല്ലെന്ന് അദ്ദേഹം ബിജെപി നേതാക്കളെ ഓർമിപ്പിച്ചു. ദളിതരും ന്യൂനപക്ഷങ്ങളും വലിയ ഭയാശങ്കയിലാണു കഴിയുന്നതെന്നു രാഹുൽ ചൂണ്ടിക്കാട്ടി.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ സഹാരൻപുരിലെത്തിയ രാഹുൽ, സവർണർ അഗ്നിക്കിരയാക്കിയ ദളിത് വീടുകളിൽ സന്ദർശനം നടത്തി. അക്രമത്തിനിരയായ ദളിതരുമായി വിശദമായി സംസാരിച്ച അദ്ദേഹം ദളിത് കുട്ടികളെ മാറോടണച്ചു സ്നേഹം പ്രകടിപ്പിക്കാനും മറന്നില്ല. പോലീസിന്റെ അഭ്യർഥന മാനിച്ചു തിരികെ പോകുകയാണെങ്കിലും പോലീസ് അനുമതി കിട്ടിയാലുടൻ വീണ്ടും സ്ഥലത്തെത്തുമെന്ന് അദ്ദേഹം ദളിതർക്ക് ഉറപ്പുനൽകി. സഹാറൻപുരിൽ 400 അംഗ ദ്രുതകർമസേനയും നൂറുകണക്കിനു പോലീസും രംഗത്തുണ്ട്.
രാഹുൽ ഗാന്ധിയെ സഹാറൻപൂരിലേക്കു പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ജില്ലാ അതിർത്തിയിൽ തടയുമെന്നും യുപിയിലെ അഡീഷണൽ ഡിജിപി അദിത്യ മിശ്ര ഇന്നലെ രാവിലെയും പറഞ്ഞിരുന്നു. സാഹചര്യങ്ങൾ സാധാരണ നിലയിലാകുന്നതു വരെ രാഷ്ട്രീയ നേതാക്കൾ സന്ദർശിക്കരുതെന്ന് പോലീസ് അഭ്യർഥിച്ചു. യുപി മുൻമുഖ്യമന്ത്രി അഖിലേഷ് യാദവിന് കഴിഞ്ഞ ദിവസം അനുമതി നിഷേധിക്കുകയും ചെയ്തു.
ബിഎസ്പി നേതാവ് മായാവതി സഹാരൻപുരിലെത്തി മടങ്ങിയതോടെയാണു സംഘർഷം വീണ്ടും മൂർച്ഛിച്ചത്. മായാവതിയുടെ യോഗത്തിനെത്തി മടങ്ങിയ ദളിതർ സഞ്ചരിച്ചിരുന്ന ലോറി ആക്രമിക്കപ്പെട്ടു. യോഗി ആദ്യത്യനാഥ് സർക്കാരിനെതിരേ രൂക്ഷവിമർശനമാണു മായാവതി നടത്തിയത്.
ഡൽഹിയിൽ നിന്നു 181 കിലോമീറ്റർ അകലെയുള്ള സഹാരൻപുരിൽ ദളിത് വിഭാഗത്തിനെതിരേ മേൽജാതിക്കാരായ രജപുത്രർ അക്രമം നടത്തിയതായിരുന്നു തുടക്കം. ബിജെപി സർക്കാരിന്റെ പിന്തുണയോടെയാണു ദളിതരെ ആക്രമിച്ചതെന്നു ദളിത് നേതാക്കൾ ആരോപിക്കുന്നു.
ജോർജ് കള്ളിവയലിൽ