ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ (ഇപിഎഫ്) തൊഴിലുടമകൾ നൽകേണ്ട വിഹിതം കുറയ്ക്കാനുള്ള ശിപാർശ കേന്ദ്രസർക്കാർ പിൻവലിച്ചു. തൊഴിലാളി സംഘടനകളുടെ ശക്തമായ എതിർപ്പിനെത്തുടർന്നാണ് ഇപിഎഫിലേക്ക് തൊഴിലുടമകൾ നൽകേണ്ട വിഹിതത്തിൽ രണ്ടു ശതമാനം കുറയ്ക്കാനുള്ള ശിപാർശ പിൻവലിച്ചത്. അതേസമയം, പിഎഫ് തുകയിൽ നിന്ന് ഓഹരി വിപണിയിലേക്കു നിക്ഷേപിക്കുന്ന വിഹിതം പത്തു ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കി ഉയർത്താൻ യോഗത്തിൽ തീരുമാനമെടുത്തു.
നിലവിലുള്ള 12 ശതമാനത്തിൽ നിന്ന് 10 ശതമാനമാക്കാനുള്ള ശിപാർശയാണ് പൂനയിൽ ചേർന്ന ഇപിഎഫ് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിൽ ചർച്ചയ്ക്കെടുത്തത്. എന്നാൽ, തൊഴിലാളി സംഘടകൾ എതിർപ്പുന്നയിക്കുകയും ഇതിനെ തൊഴിലുടമകളുടെ പ്രതിനിധികളും സംസ്ഥാന സർക്കാർ പ്രതിനിധികളും പിന്തുണയ്ക്കു ക യും ചെയ്തതോടെ പിൻവലിക്കുകയായിരുന്നു. യോഗത്തിൽ സിഐടിയു, ബിഎംഎസ്, എഐയുടിസി, ഐഎൻടിയുസി എന്നീ തൊഴിലാളി സംഘടനകളാണ് തൊഴിലുടമാ വിഹിതം കുറയ്ക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ നിലപാടിൽ ഉറച്ചു നിന്നത്.
പിഎഫിലേക്ക് ഓരോ വർഷവും നിക്ഷേപിക്കുന്ന തുകയുടെ പത്തു ശതമാനം ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത് 15 ശതമാനമാക്കി ഉയർത്തിയത് ഇടതു സംഘടനകളുടെ രൂക്ഷമായ എതിർപ്പിനെ മറികടന്നാണ്. 15 ശതമാനം വരെ ഓഹരി വിപണിയിൽ നിക്ഷേപിക്കാമെന്ന് 2015 ഏപ്രിലിൽ തീരുമാനിച്ചിരുന്നു. നേരത്തേ തന്നെ ഈ നിർദേശത്തിൽ ഇടതു തൊഴിലാളി യൂണിയൻ പ്രതിനിധികൾ എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും നടപ്പാക്കാൻ യോഗം തീരുമാനിക്കുകയായിരുന്നു.
നിലവിലുള്ള 12 ശതമാനത്തിൽ നിന്ന് 10 ശതമാനമാക്കാനുള്ള ശിപാർശയാണ് പൂനയിൽ ചേർന്ന ഇപിഎഫ് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിൽ ചർച്ചയ്ക്കെടുത്തത്. എന്നാൽ, തൊഴിലാളി സംഘടകൾ എതിർപ്പുന്നയിക്കുകയും ഇതിനെ തൊഴിലുടമകളുടെ പ്രതിനിധികളും സംസ്ഥാന സർക്കാർ പ്രതിനിധികളും പിന്തുണയ്ക്കു ക യും ചെയ്തതോടെ പിൻവലിക്കുകയായിരുന്നു. യോഗത്തിൽ സിഐടിയു, ബിഎംഎസ്, എഐയുടിസി, ഐഎൻടിയുസി എന്നീ തൊഴിലാളി സംഘടനകളാണ് തൊഴിലുടമാ വിഹിതം കുറയ്ക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ നിലപാടിൽ ഉറച്ചു നിന്നത്.
പിഎഫിലേക്ക് ഓരോ വർഷവും നിക്ഷേപിക്കുന്ന തുകയുടെ പത്തു ശതമാനം ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത് 15 ശതമാനമാക്കി ഉയർത്തിയത് ഇടതു സംഘടനകളുടെ രൂക്ഷമായ എതിർപ്പിനെ മറികടന്നാണ്. 15 ശതമാനം വരെ ഓഹരി വിപണിയിൽ നിക്ഷേപിക്കാമെന്ന് 2015 ഏപ്രിലിൽ തീരുമാനിച്ചിരുന്നു. നേരത്തേ തന്നെ ഈ നിർദേശത്തിൽ ഇടതു തൊഴിലാളി യൂണിയൻ പ്രതിനിധികൾ എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും നടപ്പാക്കാൻ യോഗം തീരുമാനിക്കുകയായിരുന്നു.