ന്യൂഡൽഹി: പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾക്ക് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നൽകിയ ഉച്ചവിരുന്നിൽ നിന്നു വിട്ടുനിന്ന ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഉച്ചവിരുന്നു കഴിച്ചു. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൂദിന്റെ സന്ദർശനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നൽകിയ ഉച്ചവിരുന്നിൽ പങ്കെടുത്തശേഷം നിതീഷ് കുമാർ മോദിയുമായി കൂടിക്കാഴ്ച നടത്തി. മോദി-നിതീഷ് കുമാർ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ബിജെപിയും രംഗത്തെത്തി.
രാഷ്ട്രപതിസ്ഥാനാർഥിയെ തീരുമാനിക്കുന്ന വിഷയത്തിൽ ഏകോപനം ഉണ്ടാക്കാൻ സോണിയ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാതെ അടുത്ത ദിവസം നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ നിതീഷിന്റെ നടപടി ഒട്ടേറെ രാഷ്ട്രീയ അഭ്യൂഹങ്ങൾക്കു വഴിവച്ചിരുന്നു.
കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിയോ നിതീഷ് കുമാറോ പ്രതികരണമൊന്നും നടത്തിയിട്ടില്ല. സോണിയ വിളിച്ച യോഗത്തിൽ നിതീഷ് കുമാറിനു പകരം ജെഡിയുവിനെ പ്രതിനിധീകരിച്ച് കെ.സി. ത്യാഗിയാണു പങ്കെടുത്തത്. എന്നാൽ, പ്രധാനമന്ത്രിയുടെ വിരുന്ന് തികച്ചും ഒൗദ്യോഗികമാണെന്നും അതിൽ രാഷ്ട്രീയമില്ലെന്നുമാണു ജെഡിയു നേതാക്കൾ പറയുന്നത്. അതേസമയം, ആർജെഡിയുമായി സ്ഥാപിച്ച വിശാലസഖ്യത്തിൽനിന്നും അകന്നു ബിജെപി കൂട്ടുകെട്ടിലേക്കു മടങ്ങാനുള്ള നിതീഷ് കുമാറിന്റെ ശ്രമമായാണു ചിലർ ഈ നീക്കത്തെ കാണുന്നത്. ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബിജെപി അധ്യക്ഷൻ അമിത്ഷാ പ്രതികരിച്ചത്.
രാഷ്ട്രപതിസ്ഥാനാർഥിയെ തീരുമാനിക്കുന്ന വിഷയത്തിൽ ഏകോപനം ഉണ്ടാക്കാൻ സോണിയ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാതെ അടുത്ത ദിവസം നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ നിതീഷിന്റെ നടപടി ഒട്ടേറെ രാഷ്ട്രീയ അഭ്യൂഹങ്ങൾക്കു വഴിവച്ചിരുന്നു.
കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിയോ നിതീഷ് കുമാറോ പ്രതികരണമൊന്നും നടത്തിയിട്ടില്ല. സോണിയ വിളിച്ച യോഗത്തിൽ നിതീഷ് കുമാറിനു പകരം ജെഡിയുവിനെ പ്രതിനിധീകരിച്ച് കെ.സി. ത്യാഗിയാണു പങ്കെടുത്തത്. എന്നാൽ, പ്രധാനമന്ത്രിയുടെ വിരുന്ന് തികച്ചും ഒൗദ്യോഗികമാണെന്നും അതിൽ രാഷ്ട്രീയമില്ലെന്നുമാണു ജെഡിയു നേതാക്കൾ പറയുന്നത്. അതേസമയം, ആർജെഡിയുമായി സ്ഥാപിച്ച വിശാലസഖ്യത്തിൽനിന്നും അകന്നു ബിജെപി കൂട്ടുകെട്ടിലേക്കു മടങ്ങാനുള്ള നിതീഷ് കുമാറിന്റെ ശ്രമമായാണു ചിലർ ഈ നീക്കത്തെ കാണുന്നത്. ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബിജെപി അധ്യക്ഷൻ അമിത്ഷാ പ്രതികരിച്ചത്.