ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കും അരവിന്ദ് കേജരിവാളിനും എതിരേ 300 കോടിയുടെ പുതിയ അഴിമതി ആരോപണവുമായി കപിൽ മിശ്ര. കേജരിവാൾ മന്ത്രിസഭയിൽനിന്നു പുറത്താക്കിയ കപിൽ മിശ്ര പാർട്ടിക്കും നേതൃത്വത്തിനും എതിരേ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കേജരിവാളും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനും ആരോഗ്യ വകുപ്പിന്റെ പണം വകമാറ്റി ചെലവഴിച്ചെന്നാണ് പുതിയ ആരോപണം.
സർക്കാർ ആശുപത്രിയിലേക്കു മരുന്നു വാങ്ങിയ വകുപ്പിൽ 300 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപിക്കുന്നത്. മരുന്നുകൾ സൂക്ഷിക്കാനെന്ന പേരിൽ അനാവശ്യമായി മൂന്നു ഗോഡൗണുകൾ നിർമിച്ചു. ആവശ്യമില്ലാതിരുന്നിട്ടും വാങ്ങിക്കൂട്ടിയ മരുന്നുകൾ നശിച്ചുപോകുകയാണെന്നും കപിൽ മിശ്ര ആരോപണം ഉന്നയിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറി തരുണ്‍ സീമനും ഇതിൽ പങ്കുള്ളതായി മിശ്ര ആരോപിച്ചു.
വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാത്ത ആംബുലൻസുകൾ വാങ്ങിയതിലും അഴിമതി നടന്നതായി കപിൽ മിശ്ര ആരോപിച്ചു. ഇതിൽ നാലെണ്ണം തീപിടിത്തത്തിൽ നശിച്ചു. ചട്ടങ്ങൾ മറികടന്നാണ് മെഡിക്കൽ സൂപ്രണ്ടുമാരുടെ നിയമനം നടത്തിയത്. കേജരിവാളിനും സർക്കാരിനുമെതിരായ ആരോപണങ്ങളുമായി ഡൽഹി ലെഫ്. ഗവർണർ അനിൽ ബൈജാലുമായി കൂടിക്കാഴ്ച നടത്തുമെന്നും കപിൽ മിശ്ര വ്യക്തമാക്കി.
സർക്കാർ ആശുപത്രിയിലേക്കു മരുന്നു വാങ്ങിയ വകുപ്പിൽ 300 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപിക്കുന്നത്. മരുന്നുകൾ സൂക്ഷിക്കാനെന്ന പേരിൽ അനാവശ്യമായി മൂന്നു ഗോഡൗണുകൾ നിർമിച്ചു. ആവശ്യമില്ലാതിരുന്നിട്ടും വാങ്ങിക്കൂട്ടിയ മരുന്നുകൾ നശിച്ചുപോകുകയാണെന്നും കപിൽ മിശ്ര ആരോപണം ഉന്നയിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറി തരുണ്‍ സീമനും ഇതിൽ പങ്കുള്ളതായി മിശ്ര ആരോപിച്ചു.
വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാത്ത ആംബുലൻസുകൾ വാങ്ങിയതിലും അഴിമതി നടന്നതായി കപിൽ മിശ്ര ആരോപിച്ചു. ഇതിൽ നാലെണ്ണം തീപിടിത്തത്തിൽ നശിച്ചു. ചട്ടങ്ങൾ മറികടന്നാണ് മെഡിക്കൽ സൂപ്രണ്ടുമാരുടെ നിയമനം നടത്തിയത്. കേജരിവാളിനും സർക്കാരിനുമെതിരായ ആരോപണങ്ങളുമായി ഡൽഹി ലെഫ്. ഗവർണർ അനിൽ ബൈജാലുമായി കൂടിക്കാഴ്ച നടത്തുമെന്നും കപിൽ മിശ്ര വ്യക്തമാക്കി.