കൊളംബോ: ശ്രീലങ്കയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലുംപെട്ട് മരിച്ചവരുടെ എണ്ണം നൂറ് കവി ഞ്ഞു. ഗാലെയിലെ നെലുവ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്ററിൽനിന്ന് വീണ് ലങ്കൻ വ്യോമസേനാംഗം മരിച്ചു.
2003നുശേഷം ലങ്കയിൽ ഉണ്ടാകുന്ന ഏറ്റവുംവിനാശകരമായ വെള്ളപ്പൊക്കമാണിത്. അന്ന് 250പേർക്ക് ജീവഹാനി നേരിട്ടു. ദുരന്തത്തിലായവർക്ക് സഹായവുമായി ഇന്ത്യൻ നേവിയുടെ കപ്പൽ ഇന്നലെ കൊളംബോയിൽ എത്തി. ഇന്ത്യൻ നേവിയുടെ രണ്ട് കപ്പലുകൾ കൂടി ദുരിതാശ്വാസസഹായവസ്തുക്കളുമായി ലങ്കയിലേക്കു പുറപ്പെട്ടിട്ടുണ്ട്.
പതിന്നാല് ജില്ലകളിലാണ് വെള്ളപ്പൊക്കക്കെടുതി. 52,603 കുടുംബങ്ങളിൽനിന്നായി 2,00,382പേർ ദുരിതത്തിലായി. 2,937 കുടുംബങ്ങളിലെ 12,007പേരെ 69 സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
2003നുശേഷം ലങ്കയിൽ ഉണ്ടാകുന്ന ഏറ്റവുംവിനാശകരമായ വെള്ളപ്പൊക്കമാണിത്. അന്ന് 250പേർക്ക് ജീവഹാനി നേരിട്ടു. ദുരന്തത്തിലായവർക്ക് സഹായവുമായി ഇന്ത്യൻ നേവിയുടെ കപ്പൽ ഇന്നലെ കൊളംബോയിൽ എത്തി. ഇന്ത്യൻ നേവിയുടെ രണ്ട് കപ്പലുകൾ കൂടി ദുരിതാശ്വാസസഹായവസ്തുക്കളുമായി ലങ്കയിലേക്കു പുറപ്പെട്ടിട്ടുണ്ട്.
പതിന്നാല് ജില്ലകളിലാണ് വെള്ളപ്പൊക്കക്കെടുതി. 52,603 കുടുംബങ്ങളിൽനിന്നായി 2,00,382പേർ ദുരിതത്തിലായി. 2,937 കുടുംബങ്ങളിലെ 12,007പേരെ 69 സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.