ഖോസ്റ്റ് (അഫ്ഗാനിസ്ഥാൻ): മുസ്ലിം പുണ്യമാസമായ റംസാന്റെ ആദ്യദിനത്തിൽ അഫ്ഗാനിലെ ഖോസ്റ്റ് നഗരത്തിൽ ഉണ്ടായ കാർബോംബ് സ്ഫോടനത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 18പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഖോസ്റ്റ് പ്രവിശ്യയിൽ അമേരിക്കൻ സേനയുമായി സഖ്യംചേർന്നുപോരാടുന്ന അഫ്ഗാൻ സുരക്ഷാസേനയെ ലക്ഷ്യംവച്ചായിരുന്നു ആക്രമണം. കൊല്ലപ്പെട്ടതിൽ ഖോസ്റ്റ് പ്രൊവിൻഷ്യൽ ഫോഴ്സ് (കെപിഎഫ്) അംഗങ്ങളും ഉൾപ്പെടുമെന്ന് പോലീസ് അറിയിച്ചു.
ബസ് സ്റ്റാൻഡിലാണ് ചാവേർ കാർബോംബ് സ്ഫോടനം ഉണ്ടായത്. കാണ്ഡഹാർ പ്രവിശ്യയിലെ സൈനിക താവളത്തിൽ താലിബാൻ ഭീകരർ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിൽ 15 പട്ടാളക്കാർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഖോസ്റ്റ് കാർബോംബ് സ്ഫോടനം.
ബസ് സ്റ്റാൻഡിലാണ് ചാവേർ കാർബോംബ് സ്ഫോടനം ഉണ്ടായത്. കാണ്ഡഹാർ പ്രവിശ്യയിലെ സൈനിക താവളത്തിൽ താലിബാൻ ഭീകരർ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിൽ 15 പട്ടാളക്കാർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഖോസ്റ്റ് കാർബോംബ് സ്ഫോടനം.