ലണ്ടൻ: ചാന്പ്യൻസ് ട്രോഫിയിൽ മുന്‍ഗാമികള്‍ പടവെട്ടി സ്വന്തമാക്കിയ നേട്ടങ്ങളുടെ വീരകഥകളുമായാണ് ടീം ഇന്ത്യ ഇക്കുറി ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. ആവേശോജ്വലമായ ഫൈനലില്‍, 2013ല്‍ വിജയ കിരീടം ചുടിയത്തൊട്ടുള്ള പിന്‍ചരിത്രം ചികഞ്ഞാല്‍ അഭിമാനിക്കാന്‍ ഒരു പാടുണ്ട് ഇന്ത്യന്‍ ടീമിന്.
ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ മുന്‍ക്യാപ്റ്റന്‍ സൗരവ് ഗാഗുലി ഏറ്റവും കൂടുതല്‍ റണ്‍സുകള്‍ നേടിയത് ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നായിരുന്നു. 11 ഇന്നിംഗ്സുകളില്‍ നിന്നായി 665 റണ്‍സാണ് ദാദ അടിച്ചുകൂട്ടിയത്. ഇതിനു പുറമേ ഗാംഗുലിയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് പിറന്നതും ഇംഗ്ലണ്ടില്വച്ചായിരുന്നു.
2002ല്‍ ഗാംഗുലി-സെവാഗ് സഖ്യം അടിച്ചു കൂട്ടിയത് 192റണ്‍സായിരുന്നു. രാഹുല്‍ ദ്രാവിഡാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം പങ്കെടുത്ത ഇന്ത്യന്‍ താരം. 19 പ്രാവശ്യമാണ് ദ്രാവിഡ് ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ജഴ്സിയണിഞ്ഞത്.
ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ സഹീര്‍ഖാനാണ് കൂടുതല്‍ തിളങ്ങിയത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ 15 വിക്കറ്റുകളാണ് സഹീര്ഖാന് നേടിയെടുത്തത്. 2013ല്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച മുന്ക്യാപറ്റന് മഹേന്ദ്ര സിംഗ് ധോണിക്കും വ്യക്തിപരമായി അഭിമാനിക്കാന്‍ വകയുണ്ട്.
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് കീപ്പര്‍ എന്ന പദവി ധോണിക്കു സ്വന്തമാണ്. 2013ല്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ അരങ്ങേറ്റത്തില്‍ തന്നെ രണ്ടു സെഞ്ചുറികള്‍ സ്വന്തമാക്കിയ ശിഖര്‍ ധവാനും ഇന്ത്യക്ക് പ്രതീക്ഷയേകുന്നു.
ആ വര്‍ഷം ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടതും ധവാനായിരുന്നു.
ചാമ്പ്യന്‍സ് ട്രോഫിയിലെ അരങ്ങേറ്റത്തില്‍ തന്നെ മിന്നിത്തിളങ്ങിയ മറ്റൊരു താരമാണ് രവീന്ദ്ര ജഡേജ. 2013ലെ ടൂര്‍ണമെന്റില്‍ 12 വിക്കറ്റുകളാണ് ഈ ഇടംകൈയന്‍ സ്പിന്നര്‍ എറിഞ്ഞിട്ടത്.
സന്നാഹത്തിൽ ഇന്ന് കിവീസിനെതിരേ
അടുത്തമാസം ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇന്നു നടക്കുന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങള്‍ക്കു 50ഓവര്‍ മാച്ചുമായി പൊരുത്തപ്പെടാന്‍ ഇതിലൂടെ അവസരം ലഭിക്കും. ടീമിലെ 15 അംഗങ്ങള്‍ക്കും അവസരം നല്‍കാനാണ് ടീം മാനേജുമെന്റിന്റെ പദ്ധതി. രണ്ടുമാസത്തെ ഇടവേളയക്കു ശേഷം കളിക്കളത്തില്‍ ഇറങ്ങുന്ന രവിചന്ദ്രന്‍ അശ്വിനും ദീര്‍ഘനാളായി 50മത്സരത്തില്‍നിന്നു വിട്ടുനില്‍ക്കുന്ന മുഹമ്മദ് ഷമിയുമാണ് ഈ മത്സരത്തിലേ ശ്രദ്ധാകേന്ദ്രങ്ങള്‍. പരിക്കിനേത്തുടര്‍ന്ന് അശ്വിന് ഐപിഎല്‍ ടൂര്‍ണമെന്റിലും പങ്കെടുത്തിരുന്നില്ല. സന്നാഹമത്സരത്തിലെ അശ്വിന്റെ പ്രകടനം വിലയിരുത്തിയാകും ടീം ഘടന നിശ്ചയിക്കുക. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷാമിയും സന്നാഹ മത്സരത്തില്‍ മികവു തെളിയിക്കേണ്ടി വരും.
യുവിക്കു പനി: പരിശീലനത്തിന് ഇറങ്ങിയില്ല
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിക്കായി ഇംഗ്ലണ്ടില്‍ എത്തിയ ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി യുവ് രാജ് സിംഗിന്റെ പനി. പനി പിടിച്ച ഇന്ത്യന്‍ താരം യുവരാജ് സിംഗില്‍ ലോഡ്സില്‍ നടന്ന പരിശീലനത്തില്‍ പങ്കെടുത്തില്ല.
രണ്ടോ മൂന്നോ ദിവസത്തിനകം യുവ്രാജ് അസുഖത്തില്‍ നിന്നും മുക്തമാകുമെന്ന് ടീം ഡോക്ടര്‍മാര്‍ അറിയിച്ചതായി ടീം ഇന്ത്യ മാനേജ്മെന്റ് അറിയിച്ചു.
ഇന്നു ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന സന്നാഹ മത്സരംത്തിൽ യുവി കളിക്കില്ലെന്നാണ് റിപ്പോർട്ട്. യുവ്രാജിന്റെ ആരോഗ്യനില ക്രിക്കറ്റ് ബോര്‍ഡ് സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും രോഗത്തിന്റെ കാഠിന്യം അനുസരിച്ചായിരിക്കും താരത്തിന്റെ ടൂര്‍ണ്ണമെന്റിലെ ഭാവിയെന്നുംഅറിയിന്നു. യുവരാജിന്റെ അഭാവത്തില്‍ സുരേഷ് റെയ്നയെ ടീമിലേക്ക് തിരിച്ചുവിളിക്കാനാണ് സാധ്യത.
ജൂണ്‍ ഒന്നിനാണ് ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുക. നാലിന് പാക്കിസ്ഥാനെതിരേയാണ് നിലവിലെ ചാന്പ്യന്മാരായ ഇന്ത്യയുടെ ആദ്യമത്സരം.
വിജയഗാഥകളുടെ ചരിത്രപ്പെരുമയുമായി ഇന്ത്യ
12:01 AM May 28, 2017 | Deepika.com